Thyagarajan Kumararaja ഫയല്‍
Entertainment

'കീഴ്ജാതിക്കാരന് വിദ്യാഭ്യാസം നിഷേധിച്ച ദ്യോണചാര്യരുടേയും കൃപാചാര്യരുടേയും രീതി തന്നെയാണ് കേന്ദ്രത്തിനും'; തുറന്നടിച്ച് ത്യാഗരാജന്‍ കുമാരരാജ

അബിന്‍ പൊന്നപ്പന്‍

കേന്ദ്ര സര്‍ക്കാരിനും പുതിയ വിദ്യാഭ്യാസ നയത്തിനുമെതിരെ തുറന്നടിച്ച് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ. തമിഴ്‌നാട് സര്‍ക്കാരിന്റെ 'കല്‍വിയില്‍ സിരന്ത തമിഴ്‌നാട്' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരരാജ. പിന്നോക്കാവസഥയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് കേന്ദ്ര നയമെന്നാണ് ത്യാഗരാജന്‍ കുമാരരാജ പറഞ്ഞത്.

''വിദ്യാഭ്യാസം എല്ലാവരേയും തുല്യരാക്കും. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കു തന്നെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കാതിരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു പയ്യന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നീയാരാ എന്ന് ചോദിച്ച് പറഞ്ഞു വിട്ടു. അവന്‍ ഒളിച്ചു നിന്ന് ആയുധ വിദ്യ പഠിച്ച് അവരുടെ മുന്നില്‍ പോയി നിന്നപ്പോള്‍ അവന്റെ പെരുവിരല്‍ മുറിച്ച് വാങ്ങി. കര്‍ണന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ നീയാരാണെന്ന് ചോദിച്ചു'' അദ്ദേഹം പറയുന്നു.

''കര്‍ണന്‍ കൃപാചാര്യരെ പോയി കണ്ടു. താന്‍ മേല്‍ജാതിയാണെന്ന് കള്ളം പറഞ്ഞ് വിദ്യ പഠിച്ചു. എന്നാല്‍ മേല്‍ജാതിയല്ലെന്ന് അറിഞ്ഞപ്പോള്‍ നീ പഠിച്ച വിദ്യയൊക്കെ ഒരുനാള്‍ മറന്നു പോകും എന്ന് ശപിച്ചു. ഇങ്ങനെ ദ്രോണാചാര്യരും കൃപാചാര്യരും തുടങ്ങി, രാജാഗോപാലാചാരിയും വരെ നമ്മള്‍ പഠിക്കുന്നത് തടത്തു കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.''

''എന്നാല്‍ സമത്വവും സാമൂഹ്യനീതിയുമില്ലാത്ത ഒരു നാട്ടില്‍ എല്ലാവരേയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി സമൂഹത്തെ നല്ലൊരു പാതയിലേക്ക് നയിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യാന്‍ ശ്രമിക്കുകയാണ്. പഠിക്കാന്‍ ഗതിയില്ലാത്ത കുട്ടികള്‍ക്ക് ബുക്കും സൈക്കിളും നല്‍കി എങ്ങനെയെങ്കിലും പഠിച്ച് സമൂഹത്തിന്റെ മുകള്‍ തട്ടിലേക്ക് വരാന്‍ പറയുകയാണ്.'' അദ്ദേഹം പറയുന്നു.

ദ്രോണാചാര്യര്‍ പെരുവിരല്‍ ചോദിച്ചത് പോലെ കൃപാചാര്യര്‍ കര്‍ണന് അംനേഷ്യ കൊടുത്തതു പോലെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്യമാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ത്യാഗരാജന്‍ കുമാരരാജ പറയുന്നു.

തമിഴ്‌നാട്ടില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയും സ്‌കൂള്‍ സമയം രണ്ട് ഷിഫ്റ്റുകളാക്കിയുമെല്ലാമുള്ള വിദ്യാഭ്യാസ നയം കൊണ്ടു വന്നാണ് സി രാജഗോപാലചാരി വിവാദത്തിന് തുടക്കമിടുന്നത്. പെണ്‍കുട്ടികള്‍ അമ്മയില്‍ നിന്നും ആണ്‍കുട്ടികള്‍ അച്ഛനില്‍ നിന്നും വീട്ടുജോലികള്‍ ചെയ്തു പഠിക്കാന്‍ ആവശ്യപ്പെട്ടും സി രാജഗോപാലാചാരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Thyagarajan Kumararaja lashes out at central's new education policies. Equates them with Dronacharya and Kripacharya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT