വീഡിയോ ദൃശ്യം 
Entertainment

ഇത് 'മിന്നൽ മുരളി'യുടെ കണ്ണീർ; അമ്പരപ്പിച്ച് ബോണസ് ട്രെയിലർ

ആദ്യ ട്രെയിലർ തമാശയും ആഘോഷവും നിറഞ്ഞതാണെങ്കിൽ ഇതിൽ വേദനയും വിലാപവുമാണുള്ളത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ആദ്യ സൂപ്പരി‍ഹീറോ ചിത്രം മിന്നൽ മുരളിക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ​ഗാനങ്ങളുമെല്ലാം ആരാധകരുടെ മനസു കീഴടക്കിക്കഴിഞ്ഞു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ബോണസ് ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. നി​ഗൂഡത നിറച്ചുകൊണ്ടാണ് ട്രെയിലർ. 

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ളിക്സിൽ

ആദ്യ ട്രെയിലർ തമാശയും ആഘോഷവും നിറഞ്ഞതാണെങ്കിൽ ഇതിൽ വേദനയും വിലാപവുമാണുള്ളത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ് ട്രെയിലർ. നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നൽ മുരളി റിലീസിന് എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രത്തിന്റെ റിലീസ്.

സൂപ്പർഹീറോ മിന്നൽ മുരളി

അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോയുടെ വേഷം. തയ്യൽ കടക്കാരനായ യുവാവിന് മിന്നൽ അടിച്ച് അമാനുഷിക ശക്തി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഗോദയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളിയുടെ നിർമാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT