സുരാജിന് കൈ കൊടുക്കാതെ പോകുന്ന ​ഗ്രേസ്, ടൊവിനോയും ബേസിലും  ഇൻസ്റ്റ​ഗ്രാം
Entertainment

'സുരാജിന് കൈ കൊടുക്കാതെ ​ഗ്രേസ്, പിന്നീട് സംഭവിച്ചത്'; ബേസിൽ സംഭവത്തിനു ശേഷം ആർക്കും കൈ കൊടുക്കാറില്ലെന്ന് ടൊവിനോ

വിഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങൾ എത്തി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്ത സംഭവമാണ് ബേസിലിന്റെ കൈകൊടുക്കൽ. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ബേസിലിനെ ട്രോളിക്കൊണ്ട് എത്തി. ഇപ്പോൾ ഇതുപോലൊരു സംഭവമാണ് ചർച്ചയാവുന്നത്. സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ​ഗ്രേസ് ആന്റണിയുടെ വിഡിയോ ആണ് വൈറലാവുന്നത്. ഇരുവരും പ്രധാന വേഷത്തിലെത്തിയ ഇഡിയുടെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് രസകരമായ സംഭവമുണ്ടായത്.

വേദിയിലേക്ക് എത്തിയ ​ഗ്രേസ് പലർക്കും കൈകൊടുത്തു. ഇതു കണ്ട് സുരാജ് കൈനീട്ടിയെങ്കിലും ​ഗ്രേസ് ശ്രദ്ധിച്ചില്ല. കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു. സുരാജിന് സമീപത്ത് ടൊവിനോ തോമസിനേയും കാണാം. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങൾ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാ​ഗ് ചെയ്ത് സുരാജിന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ നൽകിയ മറുപടി. നിരവധി ആരാധകരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. ലെ ടോവിനോ:- ഭാഗ്യം ഞാൻ ആയിരുന്നെങ്കിൽ ചമ്മിയ വീഡിയോ എടുത്ത് ബേസിൽ ആഘോഷിച്ചേനെ- എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT