Entertainment

'അറിയപ്പെടുന്ന നടിയെ വച്ച് ഏഴു ദിവസം ഷൂട്ട് ചെയ്തു, അവർക്ക് സഹകരിക്കാൻ മനസില്ലായിരുന്നു, ഒരുപാട് ക്ഷമിച്ചു'; വിചിത്രം സംവിധായകൻ 

ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ''നിങ്ങൾ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ല ഞാൻ വാങ്ങിയ അഡ്വാൻസ് തിരികെ തരാം നിങ്ങൾ വേറെ ആളെ നോക്കിക്കൊള്ളൂ'' എന്നാണ്

സമകാലിക മലയാളം ഡെസ്ക്

ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിൽ അമ്മ കഥാപാത്രമായി എത്തിയത് ജോളി ചിറയത്ത് ആണ്. എന്നാൽ മലയാളത്തിൽ അറിയപ്പെടുന്ന ഒരു നടിയെ ആണ് ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നതെന്നാണ് അച്ചു പറയുന്നത്. ഇവരെവച്ച് ഏഴു ദിവസം ഷൂട്ട് ചെയ്തെങ്കിലും നിസ്സഹകരണം കാരണം ഒഴിവാക്കുകയായിരുന്നു എന്നും മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. 

'വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തിൽ അറിയപ്പെടുന്ന മറ്റൊരു നടിയെ ആയിരുന്നു. അവരെ വച്ച് ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു. ഞാൻ ഒരു പുതുമുഖ സംവിധായകൻ ആണല്ലോ. അവരോട് ഒരു സീൻ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്സ്പീരിയൻസ് ആയ ഒരാൾ പറഞ്ഞുകൊടുക്കുന്നത് പോലെ ആയിരിക്കില്ല. എന്റെ സിനിമയെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവൻ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ. പറഞ്ഞു കൊടുക്കുമ്പോൾ സഹകരിക്കാൻ മനസ്സില്ലാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ''നിങ്ങൾ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ല ഞാൻ വാങ്ങിയ അഡ്വാൻസ് തിരികെ തരാം നിങ്ങൾ വേറെ ആളെ നോക്കിക്കൊള്ളൂ'' എന്നാണ്. ഞാൻ പിന്നെയും ക്ഷമിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവർ അഡ്വാൻസ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാൽ നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. ഇതെല്ലാം എല്ലാവരുടെയും മുന്നിൽ വച്ചാണ് നടന്നത്.- അച്ചു വിജയൻ വ്യക്തമാക്കി. 

അമ്മ കഥാപാത്രത്തിനുവേണ്ടി പലരേയും സമീപിച്ചെങ്കിലും ആരും തയാറാവാതെ ഇരുന്നതോടെയാണ് ജോളിയിലേക്ക് എത്തിയത് എന്നാണ് സംവിധായകൻ പറയുന്നത്. ചേച്ചിയോടൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു. പറയുന്നത് ഒരു മടിയുമില്ലാതെ ചേച്ചി ചെയ്തു. ആ അമ്മയുടെ റോൾ ചേച്ചി മനോഹരമാക്കി. ആ കഥാപാത്രം പാളിയാൽ സിനിമ തന്നെ കുളമാകും എന്ന സ്ഥിതിയായിരുന്നുവെന്നും അച്ചു കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT