വിജയ് ആന്റണി/ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഷൂട്ടിങ്ങിനിടെ ബോട്ടപകടം; നടൻ വിജയ് ആന്റണിക്ക് പരിക്ക്

മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരം​ഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ്ങിനിടെ നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. പുതിയ ചിത്രം പിച്ചൈക്കാരൻ 2 ന്റെ ഷൂട്ടിങ്ങിനിടെ മലേഷ്യയിൽ വച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണ്.  തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.

മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരം​ഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കിൽ നിന്ന് താരം പെട്ടെന്ന് മോചിതനാകുന്നുണ്ടെന്നാണ് നിർമാതാവ് ധനഞ്ജയൻ വ്യക്തമാക്കിയത്. അപകടവിവരം അറിഞ്ഞ് താരത്തിന്റെ കുടുംബം മലേഷ്യയിൽ എത്തി. 

നടൻ ​ഗായകൻ, സം​ഗീത സംവിധായകൻ എന്നീ നിലകളിൽ പേരുകെട്ട വിജയ് ആന്റണി സംവിധായനത്തിലേക്കും ചുവടുവയ്ക്കുകയാണ്. അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന പിച്ചൈക്കാരൻ 2ന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാ​ഗമാണിത്. ശശിയാണ് ആദ്യഭാ​ഗം സംവിധാനം ചെയ്തത്. ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോ​ഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

രക്തം വാര്‍ന്നനിലയില്‍ മൃതദേഹം; കിടക്കയില്‍ കത്തി; കൊച്ചിയില്‍ വയോധികയായ അധ്യാപകയുടെ മരണത്തില്‍ ദുരൂഹത

തദ്ദേശത്തില്‍ യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ട്; എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍; ലാഭനഷ്ടക്കണക്കുകള്‍ ഇങ്ങനെ

വിദ്യാർഥിനികളോട് ക്രൂരത; രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; പൊലീസിനെ വിളിച്ച് സഹ യാത്രികർ

SCROLL FOR NEXT