വിജയ് ദേവരക്കൊണ്ട ഫെയ്സ്ബുക്ക്
Entertainment

'വീട്ടില്‍ വെറുതെയിരിക്കുന്ന കല്ല്'; ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്ത് പൈസ വാങ്ങിയെന്ന് വിജയ് ദേവരക്കൊണ്ട

സര്‍ട്ടിഫിക്കറ്റിനോടും അവാര്‍ഡിനോടും താല്‍പ്പര്യമുള്ള ആളല്ല താന്‍ എന്നാണ് വിജയ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മികച്ച നടന് ലഭിച്ച ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്‌തെന്ന് വിജയ് ദേവരക്കൊണ്ട. സര്‍ട്ടിഫിക്കറ്റിനോടും അവാര്‍ഡിനോടും താല്‍പ്പര്യമുള്ള ആളല്ല താന്‍ എന്നാണ് വിജയ് പറയുന്നത്. ആദ്യ അവാര്‍ഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു. വീട്ടില്‍ ഒരു കഷ്ണം കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇതെന്നും വിജയ് പറയുന്നത്.

അവാര്‍ഡിനോടും സര്‍ട്ടിഫിക്കറ്റിനോടും താല്‍പ്പര്യമുള്ള ആളല്ല ഞാന്‍. ചില അവാര്‍ഡുകള്‍ ഓഫിസിലുണ്ട്. മറ്റ് ചിലത് എന്റെ അമ്മയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് ഞാന്‍ കൊടുത്തു. ഒരു അവാര്‍ഡ് സന്ദീപ് റെഡ്ഡി വെങ്കയ്ക്കാണ് കൊടുത്തത്. എനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാര്‍ഡ് ഞങ്ങള്‍ ലേലം ചെയ്തു. അതിലൂടെ നല്ല പണം ലഭിച്ചു. അത് ഞാന്‍ സംഭാവന ചെയ്തു. വീട്ടില്‍ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് മനോഹരമായ ആ ഓര്‍മ.- വിജയ് ദേവരക്കൊണ്ട പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡിയിലെ പ്രകടനത്തിനാണ് താരത്തിന് ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഫാമിലി സ്റ്റാറാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മൃണാല്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

SCROLL FOR NEXT