Vikrant Massey ഇൻസ്റ്റ​ഗ്രാം
Entertainment

'പാര്‍ലെ ജിയും പച്ചവെള്ളവും കുടിച്ച് ജീവിച്ചു, ചായ പോലുമില്ല; ഹോട്ടല്‍ ജോലിയും ചെയ്തു'; ജീവിതം പറഞ്ഞ് വിക്രാന്ത് മാസി

ആരും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ജീവിക്കില്ല. പ്രത്യേകിച്ചും 16 വയസ് മാത്രമുള്ള കൊച്ചു പയ്യന്‍

സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമടക്കം നേടി, ഇന്ന് രാജ്യമെമ്പാടും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് വിക്രാന്ത് മാസി. പക്ഷെ ഇവിടെ വരെ എത്താന്‍ വിക്രാന്ത് മാസി താണ്ടിയ ദൂരം സമാനതകളില്ലാത്തതാണ്. സിനിമാലോകത്ത് യാതൊരു ബന്ധവുമില്ലാതെ കടന്നു വന്നതു കൊണ്ട് തന്നെ ഒരിടം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു വിക്രാന്ത്. ടെലിവിഷനിലൂടെ തുടങ്ങിയാണ് വിക്രാന്ത് സിനിമയിലെത്തുന്നത്.

തന്റെ പതിനാറാം വയസ് മുതല്‍ ജോലി ചെയ്തു കൊണ്ടാണ് വിക്രാന്ത് അഭിനയ മോഹവും മുന്നോട്ട് കൊണ്ടു പോയിരുന്നത്. കുടുംബം സാമ്പത്തികമായ പ്രതിസന്ധികള്‍ നേരിട്ടിരുന്ന സമയം ആയിരുന്നതിനാല് വിക്രാന്തിന് ഒരു ദിവസത്തിലെ 16 മണിക്കൂറും ജോലി ചെയ്യേണ്ടി വന്നിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ നാളുകളെക്കുറിച്ച് വിക്രാന്ത് മനസ് തുറക്കുന്നുണ്ട്.

''പ്രേക്ഷകര്‍ എന്നോട് കനവ് കാണിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. 21 വര്‍ഷത്തിന് ശേഷവും അതുണ്ട്. ഞാന്‍ ടെലിവിഷനിലൂടെയാണ് തുടങ്ങുന്നത്. പത്ത് വര്‍ഷത്തോളം ടിവിയില്‍ അഭിനയിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും കൂടുക മാത്രമാണുണ്ടായിട്ടുള്ളത്. എല്ലാ വിനയത്തോടെയും കൂടെയാണിത് പറയുന്ത്. എനിക്ക് 38 വയസായി. പ്രേക്ഷകര്‍ ഇപ്പോഴും എന്നെ പിന്തുണയ്ക്കുന്നുണ്ട്'' താരം പറയുന്നു.

''എനിക്ക് 16 വയസുള്ളപ്പോഴാണ് ആദ്യമായി കാമറയെ ഫേസ് ചെയ്യുന്നത്. ആ തിയ്യതി ഇപ്പോഴും ഓര്‍മയുണ്ട്. ഡിസംബര്‍ 19, 2004. അതിന് മുമ്പ് ഞാനൊരു ബാരിസ്റ്റയായിരുന്നു. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. സങ്കടകഥയിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ശ്യാമക് ദാവറിന്റെ ട്രൂപ്പിലെ ഇന്‍സ്ട്രക്ടറും മുംബൈയിലെ ഒരു റസ്‌റ്റോറന്റിലെ ജോലിക്കാരനുമായിരുന്നു ഞാന്‍'' തന്റെ കഠിനകാലത്തെക്കുറിച്ച് വിക്രാന്ത് പറയുന്നു.

''പതിനാറ് വയസുള്ളപ്പോള്‍ ദിവസവും നാല് ലോക്കല്‍ ട്രെയ്‌നുകള്‍ മാറിക്കയറിയാണ് വരിക. 16 മണിക്കൂര്‍ ജോലി ചെയ്യും. പാര്‍ലെ ജിയും വെള്ളവും കുടിച്ചാണ് മിക്ക ദിവസവും ജീവിക്കുക. ആരും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ജീവിക്കില്ല. പ്രത്യേകിച്ചുമൊരു കൊച്ചു പയ്യന്‍. എനിക്ക് അങ്ങനെ ജോലി ചെയ്യേണ്ടി വന്നതാണ്'' താരം പറയുന്നു.

ആ സമയത്താണ് തന്നെ തേടി ഒരു ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കാനുള്ള അവസരമെത്തുന്നത്. അതിനായി താന്‍ ജോലി ഉപേക്ഷിച്ചു. കോളേജിലെ ആദ്യത്തെ വര്‍ഷമായിരുന്നു. എട്ടൊമ്പത് മാസം ആ ഷോയ്ക്ക് വേണ്ടി മാറ്റിവച്ചു. പക്ഷെ നിര്‍മാതാക്കളും ചാനലുകാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആ ഷോ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് വിക്രാന്ത് പറയുന്നത്. സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് താന്‍ അഭിനയിക്കാന്‍ വന്നതെന്ന് അറിയുന്ന നിര്‍മാതാവായ സ്ത്രീ തനിക്ക് അവരുടെ പ്രൊഡക്ഷന്‍ കമ്പനിയിലൊരു ജോലി ശരിയാക്കി തന്നെന്നും വിക്രാന്ത് പറയുന്നു.

Vikrant Massey says he used to work for 16 hours a day. Survived on parle G and water only.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെറുതെ എന്തിനാ പൊല്ലാപ്പ്; ഐക്യത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു: ജി സുകുമാരന്‍ നായര്‍

രോഗികള്‍ പെരുവഴിയില്‍; ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി!

'എന്തൊരു ചീത്ത വിളിയാണ്!'- ബംഗ്ലാദേശിനെ അനുകൂലിച്ച് കുറിപ്പ്, പിന്നാലെ ഡിലീറ്റാക്കി മുന്‍ ഓസീസ് പേസര്‍

കൈയില്‍ 15,000 രൂപയുണ്ടോ?, കോടീശ്വരനാകാം!; എന്താണ് 15x15x15 റൂള്‍?

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പോകുകയാണോ?; ഇതാ ശ്രദ്ധിക്കണ്ട ഒന്‍പത് കാര്യങ്ങള്‍

SCROLL FOR NEXT