വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Entertainment

'ദൈവമേ, ഞാനെത്ര ഭാഗ്യവാന്‍! 20 ഉറുപ്പിക കൊണ്ട് ഒരാളുടെ ദുഃഖം മാറ്റാന്‍ നീയെനിക്കവസരം തന്നുവല്ലോ!'

കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മസാന്‍ നൊയമ്പു കാലത്ത് ദുഃഖവെള്ളിക്കൊപ്പം വന്ന വിഷുവിന്റെ ഹൃദ്യമായ ഒരനുഭവം പങ്കിടുകയാണ് വികെ ശ്രീരാമന്‍ ഈ കുറിപ്പില്‍. തനിക്കു മറ്റേതൊരു സെല്‍ഫിയേക്കാളും വിലപ്പെട്ടത് എന്ന വിശേഷണത്തോടെ കുറിപ്പിനൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട്, അദ്ദേഹം.

വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

കുഞ്ഞയ്മൂനോട്
ഞാനിന്നലെ ചോദിച്ചു.
വിഷുവല്ലെ എന്താ പരിപാടി?
'എന്ത് വിഷു; നോമ്പല്ലേ?'
അത് ശര്യാണല്ലൊ.
'ഒക്കെ സെര്യന്നെ..! കുന്നോളത്ത് ദുക്കവെള്ളി.
ഞമ്മക്കും ദുക്കം തന്നെ.'
അതെന്താ നിനക്ക് ദു:ഖം?
'എന്താന്ന് ചോയ്ച്ചാപ്പൊ എന്താ പറയാ.. ദുക്കം തന്നെ '
ദു:ഖം മാറാന്‍ ഞാന്‍ ഇപ്പോ എന്താ ചെയ്യണ്ട്?
'ന്തേങ്കിലും തന്നാ മതി'
എന്ത് തരണം? പത്ത് മത്യാേ?
' പത്ത് പോര '
ഇരുപതായാലോ?
' ആ... ഇര് വത് മതി'
ഞാന്‍ ആലോചിച്ചു.
'ദൈവമെ ഞാനെത്ര ഭാഗ്യവാന്‍ ഇരുപതു ഉറുപ്പിക കൊണ്ട് ഒരാളുടെ ദു:ഖം മാറ്റാന്‍ നീയ്യെനിക്കവസരം തന്നു വല്ലൊ!'
ഇരുപതു കിട്ടിയതും കുഞ്ഞയമു പൂനിലാവു പോലെ പൊട്ടി വിടര്‍ന്നു.
നിലാവില്‍ ഞാനും കുതിര്‍ന്നു .
ന്നാ നമുക്കൊരു സെല്‍ഫി എടുത്താലോ?
'ഓക്കെ ഓക്കെ '
കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്.

ആകയാലും പ്രിയരേ
സുപ്രഭാതം

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

SCROLL FOR NEXT