ഫോട്ടോ: ട്വിറ്റർ 
Entertainment

'ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍'- പിന്നിലെ കാരണം ഇതാണ്; അന്ന് ബപ്പി ലഹിരി പറഞ്ഞത്

'ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍'- പിന്നിലെ കാരണം ഇതാണ്; അന്ന് ബപ്പി ലഹിരി പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡിസ്‌കോ സംഗീതത്തിലൂടെ ഹിറ്റുകള്‍ തീര്‍ത്ത ബോളിവുഡ് സംഗീതജ്ഞന്‍ ബപ്പി ലഹിരിയുടെ വേഷ വിധാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങളുമായാണ് അദ്ദേഹം എല്ലായ്‌പ്പോഴും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം ബപ്പി ലഹിരി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

പല അടുക്കുകളായുള്ള സ്വര്‍ണ മാലകളും ലോക്കറ്റുകളും വിരലില്‍ നിറയെ മോതിരങ്ങളും കൈകളില്‍ വളകളുമായി ആകെ സര്‍വാഭരണ വിഭൂഷിതനായാണ് അദ്ദേഹം എപ്പോഴും നടക്കാറുള്ളത്. സ്വര്‍ണം തനിക്ക് ഭാഗ്യം കൊണ്ടു വരാറുണ്ടെന്നും തന്റെ വിജയത്തിന്റെ രഹസ്യം സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇക്കാര്യം തുറന്നു പറയാനും അദ്ദേഹം മടിച്ചിട്ടില്ല. 

ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ സ്വര്‍ണ ലോക്കറ്റോടു കൂടിയ സ്വര്‍ണ മാല ആദ്യമായി അമ്മ തനിക്ക് സമ്മാനിച്ചു. പിന്നാലെയാണ് തന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ പിറക്കുന്നത്. അതിന് ശേഷം സ്വര്‍ണം തന്റെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

'ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ ലോക്കറ്റോടു കൂടിയ ചെയിന്‍ അമ്മ എനിക്ക് സമ്മാനിച്ചു. അതു കഴുത്തിലിട്ടതിന് പിന്നാലെ ഞാന്‍ സംഗീതം നല്‍കിയ സഖ്മി എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറി. എന്റെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു അത്. അന്ന് മാല സമ്മാനിക്കുമ്പോള്‍ അത് എനിക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് അമ്മ പറഞ്ഞിരുന്നു. അത് സംഭവിക്കുകയും ചെയ്തു.' 

'പിന്നീട് കൂടുതല്‍ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ പിറക്കുമ്പോഴും സ്വര്‍ണ മാലകള്‍ കഴുത്തില്‍ കയറി. കുടുംബത്തില്‍ നിന്ന് പലരും എനിക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്മാനിക്കാറുണ്ട്. അമ്മയ്ക്ക് പിന്നാലെ 1977ല്‍ എന്റെ ഭാര്യ ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് വലിയ ഗണപതിയുടെ ലോക്കറ്റോടു കൂടിയ ഒരു സ്വര്‍ണ മാല സമ്മാനിച്ചു. അത് കഴുത്തിലിട്ടതിന് പിന്നാലെയാണ് ഞാന്‍ സംഗീതം ചെയ്ത രണ്ട് ചിത്രങ്ങള്‍
ബോക്‌സ് ഓഫീല്‍ സൂപ്പര്‍ ഹിറ്റായി മാറിയത്. ആപ് കി ഖതിര്‍, ബംബായ് ആയേ മേര ദോസ്ത് എന്നീ ചിത്രങ്ങളായിരുന്നു ഹിറ്റ് ചാര്‍ട്ടില്‍ എത്തിയത്.' 

'ഇത്തരത്തില്‍ ഞാന്‍ കഴുത്തിലണിഞ്ഞത് ഏഴ് മാലകളാണ്. ഞാന്‍ വലിയ ഗണപതി ഭക്തനാണ്. ഗണപതിയുടെ ആ വലിയ ലോക്കറ്റ് അണിഞ്ഞതിന് പിന്നാലെ ഒരു സ്വപ്‌ന നേട്ടവും എന്നെ തേടിയെത്തി. ഗിന്നസ് റെക്കോര്‍ഡായിരുന്നു അത്. ഞാന്‍ എവിടെ പോകുമ്പോഴും കഴുത്തില്‍ ഈ മാലകളൊക്കെ അണിയാറുണ്ട്. ഈശ്വരന്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പമുണ്ടെന്ന തോന്നലും ഇത്തരം ആഭരണങ്ങള്‍ അണിയുമ്പോള്‍ എനിക്കുണ്ടാകാറുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT