Entertainment

അലി അക്ബറിന്റെ അക്കൗണ്ടിൽ എത്തിയത് 73 ലക്ഷത്തിൽ അധികം; പെട്ടെന്ന് ശരിയായില്ലെങ്കിലും കൊയപ്പം ഇല്ലെന്ന് കുറിപ്പ്

പെട്ടെന്ന് ശരിയായില്ലെങ്കിലും കുഴപ്പമില്ലെന്നും മറ്റു ചിലർക്കാണ് കുഴപ്പമെന്നുമുള്ള അടിക്കുറിപ്പിനൊപ്പമായിരുന്നു അക്കൗണ്ടിൽ വന്ന പണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

വാരിയംകുന്നന്റെ കഥ സിനിമയാക്കാൻ സംവിധായകൻ അലി അക്ബറിന്റെ അക്കൗണ്ടിൽ ഇതുവരെ എത്തിയത് 73 ലക്ഷത്തിൽ അധികം രൂപ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബർ തന്നെയാണ് ഇത് വ്യക്തമാക്കിയത്. പെട്ടെന്ന് ശരിയായില്ലെങ്കിലും കുഴപ്പമില്ലെന്നും മറ്റു ചിലർക്കാണ് കുഴപ്പമെന്നുമുള്ള അടിക്കുറിപ്പിനൊപ്പമായിരുന്നു അക്കൗണ്ടിൽ വന്ന പണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

‘ചെലർത് പെട്ടെന്ന് ശരിയാവും ചെലർത് പെട്ടെന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കി ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോർക്കാണ് കൊയപ്പം, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും. നന്ദി നന്ദി’ - അലി അക്ബർ കുറിച്ചു. ഇന്നലെ 72 ലക്ഷം രൂപ എത്തിയ കണക്കാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. എന്നാൽ ഇന്ന് അത് 73,14,519 രൂപയിലേക്ക് എത്തി. സിനിമയെടുക്കാൻ പൊതുജനങ്ങളിൽ നിന്ന് അദ്ദേഹം വീണ്ടും സഹായം തേടിയിട്ടുണ്ട്.

മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. തുടർന്ന് ജനുവരി 8 വരെ 50 ലക്ഷത്തിൽ അധികം രൂപ ലഭിച്ചെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അലി അക്ബർ പുതിയ സിനിമയുടെ വരവ് അറിയിക്കുന്നത്. തന്റെ അക്കൗണ്ട് നമ്പർ കൊടുത്ത് സിനിമ നിർമിക്കാൻ പണം നൽകാനാണ് ഹൈന്ദവ വിശ്വാസികളോട് അലി അക്ബർ ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT