Entertainment

ഇതൊക്കെ ഞാന്‍ നേരത്തേ അവതരിപ്പിച്ചിരുന്നു, അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ലാല്‍ ജോസ് 

നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് 

Author : സമകാലിക മലയാളം ഡെസ്ക്

റിയലിസ്റ്റിക് കഥാപാത്രങ്ങളെ തന്റെ ചിത്രങ്ങളില്‍ പണ്ടേ അവതരിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും അതിനെ പാടിപ്പുകഴ്ത്താന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ലാല്‍ ജോസ്‌. മലയാള സിനിമയിൽ റിയലിസ്റ്റിക് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകര്യതയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ലാലിന്റെ ഈ തുറന്നുപറച്ചിൽ. 

'ഇന്ന് മലയാള സിനിമ റിയലിസത്തിനു പിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്', ലാൽ ജോസ് പറഞ്ഞു. നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

'നെഗറ്റീവ് ഷേഡുള്ള നായകകഥാപാത്രങ്ങളെ ഞാന്‍ നേരത്തേ 'ഡയമണ്ട് നെക്‌ളസി'ല്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ സംവിധാനംചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളായിരുന്നു'. ആ സിനിമകൾ പിറക്കേണ്ടത് ഇന്നായിരുന്നെന്നുംഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും