Entertainment

'എനിക്കന്ന് പതിനാല് വയസ്, പൂജ നടക്കുന്നതിനിടയിലാണ് ആർത്തവം ഉണ്ടായത്'; അന്നുമുതൽ ഫെമിനിസ്റ്റും നിരീശ്വരവാദിയും, തുറന്നുപറഞ്ഞ് നടി ശ്രദ്ധ 

ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിൻരെ പിന്നിലെ കാരണം വിശദീകരിച്ച് നടി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നടി ശ്രദ്ധ ശ്രീനാഥ്. കാട്ര് വെളിയിടൈ, നേർകൊണ്ട പാർവൈ, വിക്രം വേദ എന്നിങ്ങനെ നീളുന്നു ശ്രദ്ധയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര. 

ഇപ്പോഴിതാ നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. താൻ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിൻരെ പിന്നിലെ കാരണമാണ് നടി കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്.  

"എനിക്ക് പതിനാല് വയസായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആർത്തവം ഉണ്ടാകുന്നത്. എന്റെയൊപ്പം അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഞാൻ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കയ്യിൽ കരുതിയിരുന്നില്ല. ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങൾ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്കന്ന് പതിനാല് വയസായിരുന്നു..." ശ്ര​ദ്ധ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

SCROLL FOR NEXT