Entertainment

'എന്നെ പ്രണയിക്കണം, അല്ലെങ്കില്‍ മാനേജരെ കൊല്ലും'; അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ കയറി വധഭീഷണി മുഴക്കിയവര്‍ക്കെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റേയും ഭീഷണിമുഴക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് പണമിടപാടുകാരനായ സുബ്രഹ്മണ്യനും സഹായിക്കുമെതിരേ ശ്രീ റെഡ്ഡി പൊലീസില്‍ പരാതി നല്‍കിയത്. അതിന് പിന്നാലെയാണ് ഇവര്‍ക്കെതിരേയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു. വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ശ്രീ റെഡ്ഡി പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഫോണ്‍സംഭാഷണങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ശ്രീ റെഡ്ഡിയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. മുന്‍പ് ഹൈദരാബാദില്‍ വെച്ച് മറ്റൊരു കേസില്‍ സുബ്രഹ്മണ്യന്‍ അറസ്റ്റിലായിരുന്നു. അതിന് കാരണമായത് ശ്രീറെഡ്ഡിയാണെന്നാണ് ഇയാളുടെ ആരോപണം. ഇതിനാലാണ് നടിയുടെ ചെന്നൈയിലെ വീട്ടില്‍ ഇയാള്‍ എത്തിയതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT