Entertainment

കങ്കണ ചിത്രത്തിന്റെ നിര്‍മാതാവിന് പക്ഷാഘാതം, അത്യാസന്ന നിലയില്‍

കങ്കണ റണൗത്ത് നായികയായ ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്  റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ങ്കണ റണൗത്ത് നായികയായ ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്  റിപ്പോര്‍ട്ടുകള്‍. ചിത്രം റിലീസാകുന്നതിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെയാണ് അണിയറപ്രവര്‍ത്തകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ഈ വാര്‍ത്ത പുറത്തു വന്നത്. കമലിന് പക്ഷാഘാതമാണ് എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഒട്ടും ഉചിതമല്ലാത്ത ഒരു സമയത്ത് ആശുപത്രിക്കിടക്കയിലാണെന്നും മണികര്‍ണികയുടെ വിജയാഘോഷങ്ങളില്‍ പങ്കു കൊള്ളാന്‍ എത്രയും പെട്ടെന്ന് തിരിച്ചു വരാനാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു.

ഝാന്‍സിയുടെ റാണിയായ റാണി ലക്ഷ്മിബായുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയായി കങ്കണ റണൗത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്. ജനുവരി 25ന് റിലീസാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ സീ സ്റ്റുഡിയോസ്, കെയ്‌റോസ് കോണ്ടന്റ് സ്റ്റുഡിയോസ് എന്നിവര്‍ക്കൊപ്പം കമലുമുണ്ട്. തെന്നിന്ത്യന്‍ സംവിധായകന്‍ കൃഷ് ആണ് ചിത്രം തുടങ്ങിവെച്ചതെങ്കിലും അദ്ദേഹം പിന്‍മാറിയതിനെത്തുടര്‍ന്ന് കങ്കണ സംവിധാനവും ഏറ്റെടുക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രൂക്ഷവിമര്‍ശങ്ങളും സൈബര്‍ ആക്രമങ്ങളും തുടങ്ങി വലിയ വിവാദങ്ങളിലൂടെയാണ് കടന്നു പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT