Entertainment

'കഴുത്തറുപ്പന്‍ മള്‍ട്ടിപ്ലക്‌സുകള്‍ അവിടെ നില്‍ക്കട്ടെ, 25 രൂപയ്ക്ക് സിനിമ കാണാവുന്ന തിയേറ്റര്‍ ഇതാ ഇവിടെയുണ്ട്'; വൈറലായി വിനീത് ശ്രീനിവാസന്റെ കുറിപ്പ്

25 രൂപയ്ക്ക് സിനിമ കാണാം എന്ന് പറയുമ്പോള്‍ ലോക്കല്‍ സെറ്റപ്പ് ആയിരിക്കും എന്ന് പറഞ്ഞ് മുഖം ചുളിക്കേണ്ടെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനിലും ഡിറ്റിഎസ് സൗണ്ടിലുമാണ് സിനിമ എത്തിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

 25 രൂപയ്ക്ക് സിനിമ കാണാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. യാത്രയ്ക്കിടയില്‍ കണ്ടെത്തിയ തിയേറ്ററിനെയും അതിന്റെ ഉടമയെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിനീത് പങ്കുവച്ചിരിക്കുന്നത്. 

വെല്ലൂരിലെ ഗണേഷ് തിരൈരംഗം എന്ന സിനിമാക്കൊട്ടകയുടെ വിശേഷമാണ് പറയുന്നത്. സുഹൃത്തും ഗായകനുമായ സച്ചിന്‍ വാര്യരുമായുള്ള യാത്രയ്ക്കിടയിലാണ് ഈ സിനിമാക്കൊട്ടകയില്‍ എത്തിച്ചേര്‍ന്നത്. 25 രൂപയ്ക്ക് സിനിമ കാണാം എന്ന് പറയുമ്പോള്‍ ലോക്കല്‍ സെറ്റപ്പ് ആയിരിക്കും എന്ന് പറഞ്ഞ് മുഖം ചുളിക്കേണ്ടെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനിലും ഡിറ്റിഎസ് സൗണ്ടിലുമാണ് സിനിമ എത്തിക്കുന്നത്. ഇരുന്ന് കാണേണ്ടവര്‍ക്ക് ഇരുന്നും അതല്ല ഉത്സവപ്പറമ്പിലെ പോലെ കിടന്ന് കാണണമെങ്കില്‍ അങ്ങനെയും ആവാം എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

 നാട്ടുകാര്‍ക്ക് വലിയ ചിലവില്ലാതെ വന്ന് സിനിമ കണ്ട് സന്തോഷിക്കാന്‍ പറ്റുന്ന സ്ഥലം ഒരുക്കണമെന്ന ആഗ്രഹമാണ് തിയേറ്ററിന് പിന്നിലെന്നാണ് ഉടമയായ ഗണേഷ് പറഞ്ഞതെന്നും വിനീത് കുറിച്ചു. ഒരുവശത്ത് കോര്‍പറേറ്റ് കമ്പനികളുടെ അത്യാര്‍ത്തിയുള്ളപ്പോള്‍ ഇങ്ങനെ ജീവിക്കുന്ന മനുഷ്യര്‍ സന്തോഷം നല്‍കുന്ന കാര്യമാണെന്നും എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT