Entertainment

ചിത്രീകരണത്തിനിടെ സംയുക്ത ടൊവിനോയുടെ മുഖത്തടിച്ചത് പതിനാല് തവണ: തീവണ്ടിയനുഭവങ്ങള്‍ പങ്കുവെച്ച് നടി

ടൊവിനോ അവതരിപ്പിച്ച ബീനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി ദേവി എന്ന കഥാപാത്രമായാണ് സംയുക്ത മേനോന്‍ എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ബിനീഷ് ദാമോദരന്‍ എന്ന ചെയ്ന്‍ സ്‌മോക്കറുടെ കഥപറയുന്ന ചിത്രമാണ് തീവണ്ടി. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ടൊവിനോ അവതരിപ്പിച്ച ബീനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി ദേവി എന്ന കഥാപാത്രമായാണ് സംയുക്ത മേനോന്‍ എത്തിയിരിക്കുന്നത്. 

ഇതിനിടെ ചിത്രീകരണത്തിനിടക്ക് പതിനാല് തവണയെങ്കിലും ടൊവിനോയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് സംയുക്ത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി മനസ്സു തുറന്നത്. 'ചിത്രത്തിന് വേണ്ടി ഒരു പതിനാല് വട്ടമെങ്കിലും ഞാന്‍ ടൊവിനോയെ തല്ലി. ഏഴ് ഷോട്ടുകള്‍ ഉണ്ട്. അതിന്റെ റീടേക്കുകള്‍ കൂടി കൂട്ടിയാല്‍ പതിനാല് തവണയെങ്കിലും ഞാന്‍ ടൊവിനോയെ തല്ലിയിട്ടുണ്ട്.'- ദേവി തുറന്നു പറഞ്ഞു.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് തീവണ്ടിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംയുക്ത പറഞ്ഞു. 'പുകവലി ഒരാളുടെ ജീവിതത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. അല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ചിത്രം കണ്ടു കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ'- സംയുക്ത പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT