Entertainment

ജഗന്റെ ജീവിതവും സിനിമയാകുന്നു; യാത്ര 2 ല്‍ നായകനായി ദുല്‍ഖറോ സൂര്യയോ?

യാത്ര സംവിധാനം ചെയ്ത മാഹി.വി രാഘവ് തന്നെയാണ് യാത്ര 2 മായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അരങ്ങുതകര്‍ത്ത യാത്ര വലിയ വിജയമാണ് നേടിയത്. വൈഎസ്ആറിന്റെ പദയാത്ര പ്രമേയമാക്കിയുള്ളതായിരുന്നു ചിത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ റെഡ്ഡിയുടെ വമ്പന്‍ വിജയത്തിന് യാത്ര വഹിച്ച പങ്ക് ചെറുതല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജഗന്റെ ജീവിതവും സിനിമയാവുകയാണ്. യാത്ര സംവിധാനം ചെയ്ത മഹി.വി രാഘവ് തന്നെയാണ് യാത്ര 2 മായി എത്തുന്നത്. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യാത്രയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് മഹി പ്രഖ്യാപിച്ചത്. 'വൈഎസ്ആറിന്റെ കഥ വൈഎസ് രാജയേയും വൈഎസ് ജഗനേയും കൂടാതെ പൂര്‍ണമാകില്ല. യാത്ര 2 അവരുടെ കഥ പൂര്‍ണമാക്കും. ജഗനില്‍ യാത്ര അവസാനിച്ചതിന് കാരണം അവിടെ നിന്ന് വീണ്ടും തുടങ്ങാനാണ്. വൈഎസ്ആറിന്റെ യാത്ര അദ്ദേഹത്തിന്റെ അച്ഛന്റെ ശവകുടീരത്തില്‍ നിന്നാണ് തുടങ്ങിയത്. ജഗന്റെ യാത്ര തുടങ്ങുന്നത് അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്നാണ്' മഹി കുറിച്ചു. 

വൈഎസ്ആറായി മമ്മൂട്ടി എത്തിയപ്പോള്‍ ജഗനായി ദുല്‍ഖര്‍ എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തില്‍ ള്ള ചിത്രം യാത്ര ദുല്‍ഖറുമായി മഹി. വി. രാഘവ് ആദ്യഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം തന്നെ തമിഴ് നടന്‍ സൂര്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റുമായി വരികയാണെങ്കില്‍ ജഗനാവാന്‍ തയാറാണെന്ന് സൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT