Entertainment

ടിക് ടോക്ക് നിരോധനം: ലോക്ക്ഡൗണില്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തയെന്ന് മലൈക, പ്രതികരിച്ച് താരങ്ങള്‍

കൊറോണ വൈറസിനെതിരെ ലൈറ്റ് തെളിച്ചത് പോലെയാണ് ചൈനയെ നേരിടാന്‍ ആപ്പ് നിരോധിക്കുന്നത് എന്നായിരുന്നു സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ബോളിവുഡില്‍ നിന്ന് ഉയരുന്നത്. നിരവധി താരങ്ങള്‍ നിരോധനം എത്രത്തോളം പ്രബലമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റുചിലര്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.

ടിക് ടോക്ക് നിരോധിച്ചെന്ന ഫഌഷ് ന്യൂസിന്റെ ചിത്രം പങ്കുവച്ച നടി മലൈക ലോക്ക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തായാണ് ഇതെന്നാണ് കുറിച്ചത്. അസഹനീയമായ വിഡിയോകള്‍ ഇനി കാണേണ്ടി വരില്ലെന്ന് ആശ്വസിക്കുകയാണ് താരം. നടന്‍ അമരീഷ് പുരിയുടെ മീം ഷെയര്‍ ചെയ്താണ് നടി റിച്ച ഛദ്ദയുടെ പ്രതികരണം. അതേസമയം ചൈന അവരുടെ മാപ്പില്‍(ഭുപടത്തില്‍) മാറ്റം വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ആപ്പുകള്‍ നിരോധിക്കുകയാണ് എന്നായിരുന്നു ഫറ ഖാന്റെ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദന രാജ്യത്തിനെതിരെ മത്സരിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ നമ്മള്‍ അതിനായി സജ്ജമാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാരണം നമ്മുള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളിലും എന്തെങ്കിലുമൊക്കെ ചൈനീസ് നിര്‍മ്മിതമാണ്. ചിന്തിക്കാതെയുള്ള പ്രവര്‍ത്തി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും, എന്നാണ് ഫറ അഭിപ്രായപ്പെട്ടത്. കൊറോണ വൈറസിനെതിരെ ലൈറ്റ് തെളിച്ചത് പോലെയാണ് ചൈനയെ നേരിടാന്‍ ആപ്പ് നിരോധിക്കുന്നത് എന്നായിരുന്നു സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും