Entertainment

''തൈമൂര്‍ പട്ടിണികിടക്കുകയല്ല, അവന്‍ കഴിക്കുന്നത് അല്‍പം കൂടുതലാണോ എന്നാണ് എന്റെ സംശയം''

ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കരീന മറുപടിയുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ട്രോളന്‍മാരും മോറലിസ്റ്റുകളും ബോളിവുഡ് താരം കരീന കപൂറിനെയും മകനെയും വിടാതെ പിന്തുടരുകയാണ്. തൈമൂര്‍ ജനിച്ചതിന് ശേഷം കരീന സിനിമയിലും മോഡലിങ്ങിലുമെല്ലാം സജീവമാകുന്നത് പിടിക്കാത്തവരാണ് ഈ പ്രശ്‌നങ്ങളെല്ലാമുണ്ടാക്കുന്നത്. പല വിമര്‍ശനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന കരീന ചിലതിനെങ്കിലും ചുട്ട മറുപടിയും നല്‍കുന്നുണ്ട്.

ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കരീന മറുപടിയുമായി രംഗത്തെത്തിയത്. തൈമൂര്‍ പട്ടിണി കിടന്നു മരിക്കുകയായെന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന ഒരു കമന്റ്. ഇതിന് കരീന നല്‍കിയ മറുപടി ഇങ്ങനെയാണ് 'അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അവന് നന്നായി തടി തോന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു'.

വെറും രണ്ട് വയസുള്ള തന്റെ മകന്റെ പിന്നാലെ കൂടിയിട്ടുള്ള മാധ്യമങ്ങളെയും കരീന വുമര്‍ശിക്കുന്നുണ്ട്. 'എന്താണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ചില സമയങ്ങളില്‍ അവര്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. പ്രത്യേകിച്ചും തൈമൂറിന്റെ കാര്യം വരുമ്പോള്‍. അവന്‍ എന്ത് കഴിക്കുന്നു, എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ'-കരീന പറയുന്നു.

ഒരിക്കല്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പം ബിക്കിനി ധരിച്ചെത്തിയ കരീനയെ വിമര്‍ശിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്കും കരീന കൃത്യമായി മറുപടി നല്‍കി. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേട് തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്. 

'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണ് ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്ന് സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും. ഞാന്‍ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍'' കരീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT