Entertainment

ദീപ്‌വീര്‍ വിവാഹചിത്രം കിട്ടിയില്ല, കാത്തിരുന്ന് മടുത്ത് അസ്ഥികൂടത്തിന്റെ ചിത്രം പങ്കുവച്ച് സ്മൃതി ഇറാനി 

താര ജോഡിയുടെ വിവാഹചിത്രത്തിനായി കാത്തിരുന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

റെ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹചിത്രങ്ങള്‍ക്കായി അക്ഷമരായി നോക്കിയിരിക്കുകയാണ് ആരാധകര്‍.  വലിയ സുരക്ഷയൊരുക്കി അതീവ രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിടാത്തതിന്റെ നിരാശ ഇവര്‍ പങ്കുവയ്ക്കുന്നുമുണ്ട്. താര ജോഡിയുടെ വിവാഹചിത്രത്തിനായി കാത്തിരുന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ക്കായി ഒരുപാടുനേരം കാത്തിരിക്കേണ്ടിവന്നപ്പോള്‍ എന്ന അടിക്കുറിപ്പോടെ ഒരു അസ്തികുടത്തിന്റെ ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചിരിക്കുന്നത്. സ്മൃതിയുടെ പോസ്റ്റിന് കമന്റായി പലരും തങ്ങളുടെ അവസ്ഥയും സമാനമാണെന്ന് മറുപടി കുറിച്ചിട്ടുമുണ്ട്. 

ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും വിവാഹം. കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT