Entertainment

നഗ്നത മറയ്ക്കാന്‍ കിയാരയെ സാരിയുടുപ്പിച്ച് ട്രോളന്മാര്‍; ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി നടിക്ക് സദാചാര പാഠങ്ങള്‍ 

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രമാണ് സംസാരവിഷയം

സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി കിയാര അദ്വാനി. നടിയുടെ പുതിയ ചിത്രം ഗില്‍റ്റിയുടെ വിശേഷങ്ങളോ ട്രെയിലറോ ഒന്നുമല്ല ഈ ട്വിറ്റര്‍ ചര്‍ച്ചയിലെ വിഷയം. മറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രമാണ് സംസാരവിഷയം. 

ഇലയുടെ മറവുല്‍ നഗ്നയായി നില്‍ക്കുന്ന കിയാരയെയാണ് ദബ്ബു രത്‌നാനി ചിത്രത്തില്‍ കാണാന്‍ കഴിയുക. സെക്‌സിയായ ഈ ചിത്രത്തിന് ഏറെ അഭിനന്ദനങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. ചിത്രത്തില്‍ കിയാര അതിമനോഹരിയാണെന്നും കലണ്ടര്‍ സീരീസിലെ ഏറ്റവും മനോഹരമായ ചിത്രമാണ് കിയാരയുടേത് എന്നുമായിരുന്നു പ്രതികരണങ്ങള്‍. പക്ഷെ ഇവിടംകൊണ്ട് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍അവസാനിച്ചില്ല. 

കിയാരയുടെ സെക്‌സി ചിത്രം സദാചാരവാദികള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. കിയാരയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് നടിയെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു ഇവര്‍. സാരിയും ഷര്‍ട്ടുമടക്കം താരത്തെ അണിയിച്ചിരിക്കുകയാണ് ഫോട്ടോഷോപ്പ് വീരന്മാര്‍. 

കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നും സ്ത്രീകളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും നിര്‍ണ്ണയിക്കുന്നത് അവള്‍ ധരിക്കുന്ന വസ്ത്രമല്ലെന്നും ചൂണ്ടിക്കാട്ടി സദാചാര പൊലീസുകാരെ നേരുടകയാണ് ട്വിറ്റര്‍. കിയാരയുടെ ചിത്രത്തില്‍ വസ്ത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്തത് ഇന്ത്യക്കാരുടെ പക്വതയില്ലായ്മയും അസഹിഷ്ണുതയുമാണെന്നും കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഇതേ ആളുകള്‍ തന്നെ കിയാരയുടെ ഹോട്ട് ചിത്രങ്ങള്‍ക്കായി ഗൂഗിളില്‍ തിരയുമെന്ന ആക്ഷേപവും ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT