Entertainment

മാസ് വിഡിയോയിലെ മോഹൻലാലിന്റെ ഷർട്ട് വൈറലായി; വില തിരഞ്ഞു കണ്ടെത്തി ആരാധകർ

ദൃശ്യം 2 ന്റെ ലൊക്കോഷനിലേക്കുള്ള താരത്തിന്റെ മാസ് എൻട്രിയാണ് ഹിറ്റായത്

സമകാലിക മലയാളം ഡെസ്ക്

ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് മോഹൻലാലിന്റെ ഒരു വിഡിയോ ആയിരുന്നു. ദൃശ്യം 2 ന്റെ ലൊക്കോഷനിലേക്കുള്ള താരത്തിന്റെ മാസ് എൻട്രിയാണ് ഹിറ്റായത്. തുടർന്ന് താരത്തിന്റെ സ്റ്റൈലും മാസ്കുമെല്ലാം ചർച്ചയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതാ സൂപ്പർതാരം അണിഞ്ഞിരുന്ന ഷർട്ടിനെക്കുറിച്ചാണ് ആരാധകരുടെ ചർച്ച. വെറ്റ് കളറിലുള്ള ഷർട്ടും ബ്ലാക്ക് ജീൻസും അണിഞ്ഞാണ് താരം എത്തിയത്. വെള്ള ഷർട്ടിൽ താരം സുന്ദരനായിരുന്നു. അതിന് പിന്നാലെയാണ് ആരാധകർ ഷർട്ടിന്റെ വില തിരഞ്ഞു പോയത്. 

ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡ് ആയ 'പോള്‍ ആന്‍ഡ് ഷാര്‍ക്കി'ന്‍റെ ഷര്‍ട്ട് ആണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. വിവിധ സ്റ്റൈലുകളിലുള്ള ഷര്‍ട്ടുകൾക്ക് 250 യൂറോ (21,579)യ്ക്ക് താഴെയും മുകളിലുമൊക്കെയായാണ് വില വരുന്നത്. എന്നാല്‍ പല ഓണ്‍ലൈന്‍ സ്റ്റോറുകളിലും വിലക്കിഴിവ് ലഭിക്കാറുണ്ട്. എന്നിരുന്നാലും ഈ ഷർട്ടു വാങ്ങാൻ 18,000-20,000 രൂപ മുടക്കേണ്ടിവരും. ആരാധകർ തന്നെയാണ് ഷർട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയത്. 

തൊടുപുഴയിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ദൃശ്യത്തിൽ ജോർജു കുട്ടിയുടെ വീടായിരുന്ന വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടു തന്നെയാണ് ഇത്തവണയും പ്രധാന ലൊക്കേഷൻ. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതും അതിൽ നിന്ന് ഇറങ്ങി മോഹൻലാൽ വരുന്നതുമാണ് വിഡിയോയിൽ. 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT