Entertainment

മീടൂ; ചില പരാതികള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, എനിക്കങ്ങനെയൊന്നും നേരിടേണ്ടി വന്നിട്ടില്ല

പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രക്തം തിളച്ചു പോകുമെന്നും അത്രയേറെ അസ്വസ്ഥതയാണ് ചില വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും താരം

സമകാലിക മലയാളം ഡെസ്ക്


 മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ചിലര്‍ നടത്തിയ 'വെളിപ്പെടുത്തലുകള്‍' വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടി മഞ്ജിമാ മോഹന്‍. ചില ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് തന്നെയാണ് വിശ്വാസം. തനിക്ക് അങ്ങനെയുള്ള അനുഭവങ്ങളൊന്നും സിനിമാ സെറ്റുകളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഗൗതംമേനോന്റെ 'അച്ചം യെന്‍പതു മഡമടിയാ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ താരപദവിയിലേക്ക് ഉയര്‍ന്നത്. സെറ്റുകളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായതായി ആരും തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജിമ പറഞ്ഞു. ഇതാദ്യമായാണ് മീടൂ ക്യാമ്പെയിനെയും തുറന്ന് പറച്ചിലുകളെയും കുറിച്ച് അവര്‍ സംസാരിക്കുന്നത്.

പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രക്തം തിളച്ചു പോകുമെന്നും അത്രയേറെ അസ്വസ്ഥതയാണ് ചില വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും താരം തുറന്ന് പറഞ്ഞു. കങ്കണ സൂപ്പര്‍ഹിറ്റാക്കിയ ബോളിവുഡ് ചിത്രം ക്വീന്‍ ആണ് മഞ്ജിമയുടെ അടുത്ത മലയാള ചിത്രം. സംസം എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങുക.ചലച്ചിത്രലോകത്ത് നിന്നുമുണ്ടായ മീ ടൂ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT