Entertainment

'വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടാന്‍ ഭയന്നു, അദ്ദേഹം എഴുന്നേറ്റ് വന്ന് നെഞ്ചില്‍ എന്റെ കൈ അമര്‍ത്തി പറഞ്ഞു 'സാര്‍ ഇങ്കെ ഇങ്കെ ചവിട്ടുങ്കോ'

ഫുട്‌ബോള്‍ ഇതിനാഹം മറഡോണയ്‌ക്കൊപ്പം പന്തുകളിക്കാന്‍ ഇറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നതെന്നുമാണ് അദ്ദേഹം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


വിജയ് ചിത്രം ബിഗിലിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തമിഴ്‌നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നടങ്കം ആവേശക്കൊടി പാറിക്കുകയാണ് ചിത്രം. എന്നാല്‍ മലയാളികളുടെ ആവേശം കൂട്ടാന്‍ ഒരാള്‍ കൂടി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ചിത്രത്തില്‍ വിജയുടെ വില്ലനായാണ് അദ്ദേഹം എത്തിയത്. ഒന്നിച്ചുള്ള ആദ്യ ചിത്രത്തില്‍ തന്നെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പടെ നിരവധി കോമ്പിനേഷന്‍ സീനുകളില്‍ വിജയ്‌ക്കൊപ്പം ഐഎം വിജയന്‍ എത്തുന്നുണ്ട്. 

വിജയുടെ വില്ലനാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിജയന്‍. താന്‍ വിജയുടെ കട്ടഫാനാണെന്നും ഫുട്‌ബോള്‍ ഇതിനാഹം മറഡോണയ്‌ക്കൊപ്പം പന്തുകളിക്കാന്‍ ഇറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ വിജയ്‌ക്കൊപ്പമുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. 

'വിജയുടെ സിനിമകളെല്ലാം ആര്‍പ്പുവിളികളോടെ കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നു. സംവിധായന്‍ ആറ്റ്‌ലിയോട് ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍, ആറ്റ്‌ലിയാണ് വിഷയം വിജയ്‌യുടെ ചെവിയിലെത്തിച്ചത്. ഉടന്‍തന്നെ വിജയ്‌സാര്‍ എഴുന്നേറ്റ് വന്ന് എന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തികൊണ്ട് 'സാര്‍ ഇങ്കെ ഇങ്കെ ചവിട്ടുങ്കോ'യെന്ന പറയുകയായിരുന്നു. സെറ്റില്‍ കൂടെ അഭിനയിക്കുന്നവരില്‍ ആത്മവിശ്വാസം നിറക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു' ഐഎം വിജയന്‍ പറഞ്ഞു. 

ചിത്രീകരണത്തിന്റെ ഇടവേളകളില്ലെല്ലാം പന്തുകളിയെകുറിച്ചാണ് വിജയ് അന്വേഷിച്ചിരുന്നതെന്ന് വിജയന്‍ പറഞ്ഞു.കുടുംബത്തോടൊപ്പം സെറ്റിലെത്തിയപ്പോള്‍ ഭാര്യയോടും മകളോടും അദ്ദേഹം വിശേഷങ്ങള്‍ തിരക്കിയെന്നും മക്കളെ കൂടെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തതായും വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായികയായി എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ഞെട്ടിക്കുന്ന വിയോഗം; ഗംഭീര നടനും നല്ല മനുഷ്യനും'; സഹപാഠിയുടെ വേര്‍പാടില്‍ രജനികാന്ത്

'നീ എന്നെ കരയിപ്പിച്ചു കളഞ്ഞു'; രജനിയെ കുറിച്ച് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്

ബാങ്ക് ഓഫ് ഇന്ത്യയിൽ 514 ഒഴിവുകൾ; മാനേജ്‌മെന്റ് ഗ്രേഡുകളിൽ ജോലി നേടാം

'നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും'

SCROLL FOR NEXT