Entertainment

വിമര്‍ശനങ്ങള്‍ കടുത്തു; ട്രാന്‍സ്‌ജെന്‍ഡര്‍ ആവാനില്ലെന്ന് ഹാലി ബെറി

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകളുടെ അവസരം തട്ടിയെടുക്കുന്നെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് പിന്‍മാറിയതായി നടി അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുതിയ സിനിമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം വേണ്ടെന്നുവച്ച് നടി ഹാലി ബെറി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകളുടെ അവസരം തട്ടിയെടുക്കുന്നെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് പിന്‍മാറിയതായി നടി അറിയിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തന്നെ അവരുടെ കഥപറയാന്‍ അവസരം ലഭിക്കട്ടെ എന്ന് പറഞ്ഞാണ് നടി തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ഓസ്‌കാര്‍ ജേതാവായ ഹാലി ബെറി പുതിയ സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷമിടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഒരു ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തിലാണ് ബെറി ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

ഇതേതുടര്‍ന്നാണ് കഥാപാത്രം വേണ്ടെന്നുവച്ചതായി ബെറി അറിയിച്ചത്. ഈ റോള്‍ പരിഗണിക്കരുതായിരുന്നെന്ന് തനിക്ക് ബോധ്യമായെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവരുടെ കഥപറയാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് താന്‍ മനസ്സിലാക്കിയെന്നും ബെറി ആരാധകരോട് പറഞ്ഞു. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊക്കെ താന്‍ കടപ്പെട്ടിരിക്കുന്നെന്നും തുടര്‍ന്നും ഇവ ശ്രവിക്കാനും അതില്‍ നിന്ന് പഠിക്കാനും താന്‍ തയ്യാറാണെന്ന് ബെറി പറയുന്നു. നടിയുടെ പുതിയ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT