Entertainment

'വെള്ളമില്ലാത്ത ഒരു നഗരം, മഴയ്ക്ക് മാത്രമേ ഇനി ചെന്നൈയെ രക്ഷിക്കാനാകു': ഡികാപ്രിയോ

ഒരു വലിയ കിണറിന് ചുറ്റും ആളുകള്‍ കുടങ്ങളുമായി വെള്ളം കോരിയെടുക്കുന്ന ഒരു ചിത്രത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജലസ്രോതസുകളെല്ലാം വറ്റി വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് ചെന്നൈ നഗരം. ആളുകള്‍ നഗരതുല്യമായി ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥയില്‍ തന്റെ ആശങ്കകള്‍ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. 

ഒരു വലിയ കിണറിന് ചുറ്റും ആളുകള്‍ കുടങ്ങളുമായി വെള്ളം കോരിയെടുക്കുന്ന ഒരു ചിത്രത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. കുടിക്കാന്‍ ഒരു തുള്ളി ശുദ്ധ ജലത്തിനായി ചെന്നൈയില്‍ ആളുകള്‍ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിലാണ് ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ രംഗത്തെത്തിയത്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു.

'മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്നു രക്ഷിക്കാനാകൂ...വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസുകള്‍ തീര്‍ത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. 

വെള്ളം കിട്ടാനില്ലാതായതോടെ ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി, മെട്രോയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. അധികാരികള്‍ വെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടുന്നു.എന്നാല്‍ ഒരു ജനത മഴയ്ക്കായി പ്രാര്‍ഥിക്കുന്നു'- ഡികാപ്രിയോ എഴുതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT