പ്രതീകാത്മക ചിത്രം X
Gulf

ഒറ്റ ക്ലിക്കില്‍ അക്കൗണ്ട് കാലിയാകും; ഫോണില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്, യുഎഇയില്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ സൈബര്‍ തട്ടിപ്പുകളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഉപഭോക്തൃ സംരക്ഷണ സേവനങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെയാണ് അബുദാബി പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. സെര്‍ച്ച് എന്‍ജിനുകള്‍ വഴി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്.

ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുടേതിന് സമാനമായ പേര്, ലോഗോ, ബ്രാന്‍ഡിങ് എന്നിവ ഉപയോഗിച്ചാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ തയാറാക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ പരാതി നല്‍കാന്‍ ഓണ്‍ലൈനില്‍ തിരയുമ്പോള്‍ ഉപയോക്താക്കള്‍ വ്യാജ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.

പരാതികള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി ഉപഭോക്താക്കളില്‍നിന്ന് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും വിദൂര നിയന്ത്രണം ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാനും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നതായും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

Abu Dhabi police are warning about fake websites and online platforms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി; ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി'

3,000 മുതല്‍ 9250 രൂപ വരെ ഗ്യാരണ്ടി പെന്‍ഷന്‍; അറിയാം ഈ സ്‌കീമും പ്രത്യേകതകളും

'ബ്ലോക്ക്ബസ്റ്റര്‍' തുടങ്ങുന്നു! ടോസ് ഇന്ത്യന്‍ വനിതകള്‍ക്ക്; പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

മാന്ദ്യകാലത്ത് ടെസ്‌ലയെ ചേർത്തുപിടിച്ചു; സ്പേസ് എക്‌സിനു കൈത്താങ്ങായി; അമേരിക്കന്‍ സര്‍ക്കാര്‍ മസ്‌കിനെ വളര്‍ത്തിയത് ഇങ്ങനെ

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി'

SCROLL FOR NEXT