Kuwait Reiterates Up to Six-Month Jail Term and KD 200,000 Fine for Marine Polluters @VisitTheKuwait
Gulf

കടൽ മലിനമാക്കിയാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി കുവൈത്ത്

ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് മനഃപൂർവം കടൽ മലിനമാക്കുന്ന ആൾക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ പി എ). കടൽ ജലം മലിനമാക്കാൻ മനഃപൂർവം ശ്രമിക്കുന്നവർക്കെതിരെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് കർശന നടപടി സ്വീകരിക്കും

പരിസ്ഥിതി സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബന്ധരാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരമാകും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുക. ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് മനഃപൂർവം കടൽ മലിനമാക്കുന്ന ആൾക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. എണ്ണയും അതിന്റെ ഉപോൽപ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ തുടങ്ങിയവയാണ് ദോഷകരമായ വസ്തുക്കൾ ആയി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

കുവൈത്തിലെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവ മലിനമാക്കിയാൽ ആർട്ടിക്കിൾ 68 പ്രകാരമാകും തുടർ നടപടികൾ സ്വീകരിക്കുക. കടൽ മലിനമാക്കുന്ന തരത്തിലുള്ള പ്രവർത്തികളിൽ ജനങ്ങൾ ഏർപ്പെടുത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Gulf news: Kuwait Reiterates Up to Six-Month Jail Term and KD 200,000 Fine for Marine Polluters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT