കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നതായി കുവൈത്ത് അധികൃതർ. മുൻ വർഷത്തെ അപേക്ഷിച്ച് 44,000 പേരുടെ കുറവ് വന്നതായി കണക്കുകൾ പറയുന്നു. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നയം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 7.45 ലക്ഷം പേർ ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ഇതിൽ 4.15 ലക്ഷം സ്ത്രീകളും 3.30 ലക്ഷം പുരുഷന്മാരുമാണ്. ഇതിൽ 42.2 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഗാർഹിക മേഖലയിൽ ജോലി ചെയ്ത് വന്നിരുന്ന ഇന്ത്യയിൽ നിന്നുള്ള പുരഷന്മാരുടെ എണ്ണം കഴിഞ്ഞ വർഷം 248,000 ആയിരുന്നു. ഈ വർഷം അത് 213,000 ആയി കുറഞ്ഞു.ഗാർഹിക തൊഴിലാളികളിൽ 17.9 ശതമാനം ശ്രീലങ്കക്കാരും, ഫിലിപ്പീൻ പൗരന്മാരുമാണ് കുവൈത്തിൽ ഉള്ളത്. അതെ സമയം,നേപ്പാൾ,മാലി എന്നി രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
തൊഴിൽ നിയമങ്ങൾ കർശനമാക്കിയതോടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചിട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്ത് വിട്ട് കണക്കുകൾ പ്രകാരം ഈ വർഷം 20,898 വർക്ക് പെർമിറ്റ് സംബന്ധിച്ചുള്ള പരാതികൾ ലഭിച്ചു. മറ്റു കേസുകളുമായി ബന്ധപ്പെട്ട് 21,000 പേർക്ക് പിരിച്ചു വിടാൻ നോട്ടീസ് നൽകിയതായും കണക്കുകൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates