Muscat Municipality Urges Residents to Avoid Street Car Washing  Muscat Municipality
Gulf

പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകിയാൽ പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: റോഡരികിൽ വെച്ച് വാഹനങ്ങൾ കഴുകരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. വാഹനങ്ങൾ കഴുകുന്നതുമൂലം സ്ഥലത്ത് വെള്ളം കെട്ടി കിടക്കുകയും ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യും. പിന്നീട് ഈ വെള്ളത്തിലൂടെ പകർച്ചവ്യാധികൾ ഉണ്ടായേക്കാമെന്നും അധികൃതർ പറയുന്നു.

വീടുകൾക്ക് മുന്നിലും റോഡിന്റെ സൈഡിലും വാഹനങ്ങൾ കഴുകുന്നത് നിർത്തണം. ഈ പ്രവർത്തിയിലൂടെ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും,നഗരത്തിന്റെ സൗന്ദര്യം നശിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി ജനങ്ങൾ സഹകരിക്കണം. പൊതു ഇടങ്ങളിൽ വാഹനം കഴുകിയാൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Muscat Municipality Warns Against Street Car Washing, Urges Use of Designated Facilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

'വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു'; ലോക്‌സഭയില്‍ ചര്‍ച്ച

SCROLL FOR NEXT