More than 13,000 illegal residents were deported by Saudi Arabia within one week  representative purpose only Gemini AI
Gulf

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

നിയമലംഘകരെ കണ്ടെത്താനുള്ള രാജ്യവ്യാപകമായ പരിശോധനയെ തുടർന്നാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18 നും ഡിസംബർ 24 നും ഇടയിലാണ് നിയമലംഘകരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതുമെന്ന് സൗദി അറേബ്യൻ പത്രമായ ഒകാസ റിപ്പോർട്ട് ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 11,991 പേർ റസിഡൻസി നിയമങ്ങൾ ലംഘിച്ചതായും 3,808 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും 3,078 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വിശദീകരിക്കുന്നു.

ഇതിൽ 13,241 പേരെ ഇതിനകം നാടുകടത്തിയതായും സൗദി അധികൃതർ അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,312 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി, ഇതിൽ 55 ശതമാനം എത്യോപ്യൻ പൗരന്മാരും 44 ശതമാനം യെമൻ പൗരന്മാരുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. സൗദി അറേബ്യയിൽ നിന്ന് നിയമവിരുദ്ധമായി പോകാൻ ശ്രമിക്കുന്നതിനിടെ 46 പേർ കൂടി അറസ്റ്റിലായി.

നിയമവിരുദ്ധമായ താമസത്തിനും സഞ്ചാരത്തിനും സാധ്യതയുള്ളതായി അധികൃതർ പറയുന്ന പ്രവർത്തനങ്ങളിൽ നിയമം ലംഘിച്ച് രാജ്യത്ത് എത്തിയവരെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുക, നിയമവിധേയമായി അല്ലാതെ എത്തിയവർക്ക് അഭയം നൽകുക അല്ലെങ്കിൽ അവരെ കൊണ്ട് ജോലി ചെയ്യിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി 14 വ്യക്തികളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം അറിയിച്ചു.

നിലവിൽ, 27,259 പുരുഷന്മാരും 1,678 സ്ത്രീകളും ഉൾപ്പെടെ 28,937 പ്രവാസികൾ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് മുന്നോടിയായുള്ള നിയമ നടപടികൾക്ക് വിധേയരായിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

നിയമലംഘകരുടെ അനധികൃത പ്രവേശനം, ഗതാഗതം, താമസം അല്ലെങ്കിൽ ജോലി എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

നിയമലംഘകർ ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും അവർക്ക് അഭയം നൽകാൻ ഉപയോഗിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടും.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Gulf News: Saudi security authorities arrested 18,877 people for residency, labour and border-related violations during a nationwide inspection campaign carried out over one week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

SCROLL FOR NEXT