അറബ് ലോകത്ത് മിസ്റ്റര്‍ എവരിതിംഗ് എന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയപ്പെടുന്നത്‌ 
Gulf

മിസ്റ്റര്‍ എവരിതിംഗ് എന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍: സൗദി കിരീടവകാശിയെ കുറിച്ച് അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയിലെ രാജഭരണ അധികാര നിരയില്‍ പിന്നിലായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചതോടെ സല്‍മാന്‍ ബിന്‍ മുഹമ്മദിനെ കുറിച്ചായി ലോകം ചര്‍ച്ച ചെയ്യുന്നത്.

സൗദിയില്‍ നിലനിന്നിരുന്ന സഹോദരന്‍മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സല്‍മാന്‍ രാജാവ് ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിക്കുന്നത്. 

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു- ഫയല്‍ ചിത്രം

മിസ്റ്റര്‍ എവരിതിംഗ് എന്നപേരില്‍ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 1985 ഓഗസ്റ്റ് 31നാണ്  ജനിച്ചത്. സല്‍മാന്‍ രാജാവ് ചുമതലയേല്‍ക്കുന്ന സമയത്തു തന്നെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് രാജകുമാരന്‍. 

സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യ ഹഹ്ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍ത്താനിലുള്ള നാല് മക്കളില്‍ മൂത്തവനാണ് മുഹമ്മദ് രാജകുമാരന്‍. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് രാജാവിനുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റിയാദില്‍ ടിക്കാഴ്ച നടത്തുന്നു- ഫയല്‍ ചിത്രം


 
2011 ല്‍ ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മുഹമ്മദ് രാജകുമാരന്‍ 2011 ല്‍ സ്ഥാപിച്ചതാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ചാരിറ്റി ഫൗണ്ടേഷന്‍ അഥവാ മിസ്‌ക് ഫൗണ്ടേഷന്‍.

യെമനിലുള്ള ഇറാനിയന്‍ ഷിയ മുസ്ലിംങ്ങളുമായുള്ള യുദ്ധമുണ്ടായത് സൗദി പ്രതിരോധമന്ത്രിയായി മുഹമ്മദ് രാജകുമാരന്‍ ഉള്ള സമയത്താണ്. നിലവില്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതിനും നിര്‍ണായക തീരുമാനമെടുത്തതും ഇദ്ദേഹം തന്നെയാണ്.

സൗദിയുടെ സാമ്പത്തിക രംഗത്ത് നിര്‍ണായക ഇടപെടലുകളാണ് മുഹമ്മദ് രാജകുമാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളര്‍ച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതിമാറ്റി ഓയില്‍ കമ്പനി ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിച്ചിരുന്നു. 

റിയാദ് ഗവര്‍ണറായിരിക്കുന്ന സമയത്ത് രാജാവിന്റെ ഉപദേശകനായി എത്തുന്നതിന് മുമ്പ് സ്വകാര്യ മേഖലയില്‍ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങള്‍ നടത്തിയിരുന്ന മുഹമ്മദ് രാജകുമാരന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT