India

10 വയസ്സുകാരി ജന്‍മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം

ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അമ്മ തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ബലാത്സംഗത്തിനിരയായ പത്ത് വയസ്സുകാരി കുഞ്ഞിനു ജന്‍മം നല്‍കിയ സംഭവത്തില്‍ കുഞ്ഞ് പ്രതിയായ ബന്ധുവിന്റേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം. പ്രതിയുടെ അഭിഭാഷകനാണ് പീഢനത്തിനിരയായ പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിയുടെ ഡിഎന്‍എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ലെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് . 

10 വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. ബന്ധു തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. തുടര്‍ച്ചയായുള്ള പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴായിരുന്നു ഇത് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മാനുഷിക പരിഗണന വെച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ വരെ ഹര്‍ജിയെത്തിയ കേസായിരുന്നു ഇത്. എന്നാല്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് കോടതി ഇതിനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 17ന് പെണ്‍കുട്ടി പ്രസവിച്ചു. 

കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിചാരണക്കോടതിയില്‍ എത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം നവജാത ശിശുവിന്റെയും പ്രതിയുടെയും ഡിഎന്‍എ ഒത്തുചേരുന്നില്ലെന്നാണ് പ്രതിയുടെ അഭിഭാഷകന്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം കേസിലെ പുതിയ വഴിത്തിരിവിനെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT