പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വിജയം ആഘോഷിക്കുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍/പിടിഐ 
India

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മേഘാലയയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലില്‍

മേഘാലയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ 13 പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10 മണിയോടെ ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയതായാണ് വിവരം. സാങ്മ അടക്കം നേതാക്കള്‍ ആരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മേഘാലയയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ 13 പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല. 12 എംഎല്‍എമാര്‍ എത്തിയതോടെ മേഘാലയയില്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമാവും.

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയയില്‍ കൂട്ടത്തോടെയുള്ള പാര്‍ട്ടി മാറ്റം. 

കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മുകുള്‍ സാങ്മ. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മയുടെ കൂറുമാറ്റം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT