പ്രതീകാത്മക ചിത്രം 
India

ഡല്‍ഹിയില്‍ 12 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുമുള്‍പ്പെടെ 5 പേര്‍ പിടിയില്‍

പരാതി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഒരു സ്ത്രീയുമുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ സാദര്‍ ബസാറിനു സമീപമാണ് സംഭവം. പരാതി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. 

സദര്‍ ബസാറില്‍ ചായക്കട നടത്തുന്ന സുരേഷ് കുമാര്‍ എന്നയാളാണ് മുഖ്യപ്രതി. ഇയാളുടെ കടയിലെ സ്ഥിരം സന്ദര്‍ശകയാണ് അറസ്റ്റിലായ ബ്യൂട്ടി എന്ന സ്ത്രീ. 12, 14, 15 ഉം വയസ്സുള്ള മറ്റു മൂന്ന് പ്രതികള്‍ ഇയാളുടെ കടയിലെ ജോലിക്കാരാണ്. പുതുവര്‍ഷമാഘോഷിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണമെന്ന് സുരേഷ് കുമാര്‍ ബ്യൂട്ടിയോട് പറഞ്ഞു. പെണ്‍കുട്ടിയെ എത്തിച്ചാല്‍ പണം നല്‍കാമെന്നും ഇയാള്‍ സ്ത്രീയോട് പറഞ്ഞു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബ്യൂട്ടി സദര്‍ ബസാറിലെത്തിക്കുകയായിരുന്നു. 

ആക്രിസാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയോട് സുരേഷ് കുമാറിന്റെ കടയ്ക്കു സമീപം ആക്രി സാധനങ്ങളുണ്ടെന്ന് പറഞ്ഞാണ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പെണ്‍കുട്ടിയെ എത്തിച്ച ശേഷം സുരേഷ് കുമാറും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോയി. രണ്ടു ദിവസത്തിനു ശേഷമാണ് ബന്ധുവിനോട് വിവരം പറയുന്നത്. ഉടനെ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ