India

'15 മിനിറ്റ് എങ്കിലും സംസാരിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍, വരൂ, എവിടെ വച്ചും ഞാന്‍ തയ്യാര്‍'; റഫാലില്‍ മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ഗാന്ധി

റഫാല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് രാഹുല്‍ ഗാന്ധി. 15 മിനിറ്റെങ്കിലും കുറഞ്ഞത് സംസാരിക്കാന്‍ മോദി തയ്യാറാവണം. എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും താന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് രാഹുല്‍ ഗാന്ധി. 15 മിനിറ്റെങ്കിലും കുറഞ്ഞത് സംസാരിക്കാന്‍ മോദി തയ്യാറാവണം. എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അധികാരത്തിലേറിയതിന് പിന്നാലെ അതിസമ്പന്നന്മാരുടെ 35 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി എഴുതിത്തള്ളിയത്. കര്‍ഷകരെ പരിഗണിച്ചതുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടങ്ങള്‍  എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. 

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഒഴിവുകള്‍ നികത്തും. ജോലികളുടെ പുറംകരാര്‍ അവസാനിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT