തേജസ് എക്‌സ്പ്രസ് 
India

150 ട്രെയിന്‍ സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്ക്; കേന്ദ്രം നടപടി തുടങ്ങി 

രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി രൂപരേഖയുണ്ടാക്കാന്‍ കര്‍മസമിതിക്കു രൂപം നല്‍കുമെന്ന് നീതി ആയോഗ് അറിയിച്ചു. 

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്, ധനകാര്യ സെക്രട്ടറി, നഗര വികസന മന്ത്രാലയം സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. 

400 സ്‌റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ റെയില്‍വേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ചുരുക്കം ചിലതില്‍ മാത്രമേ ഇതു നടപ്പാക്കാനായുള്ളൂ. ഈ പശ്ചാത്തലത്തിലാണ് 50 സ്റ്റേഷനുകള്‍ തെരഞ്ഞെടുത്ത് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം. അടുത്തിടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഈ മാതൃക റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ആയ തേജസ് എക്‌സ്പ്രസ് ഈ മാസം നാലിന് ലക്‌നൗ ഡല്‍ഹി റൂട്ടില്‍ സര്‍വീസ് തുടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'