India

1500 കോടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ ജയിലില്‍ പോകുക: സുബ്രതാ റോയിയോട് സുപ്രീംകോടതി

സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രതാ റോയിയോടാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്‍നിക്ഷേപ തട്ടിപ്പു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രതാ റോയിയോടാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. പരോള്‍ നീട്ടിക്കിട്ടുന്നതിനായി നല്‍കിയ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19 വരെ പരോള്‍ നീട്ടിക്കൊടുത്തുകൊണ്ടാണ് ജൂണ്‍ 15നകം 1500 കോടി രൂപ കെട്ടിവച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയത്.
24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു കേസാണ് സഹാറ ഗ്രൂപ്പിനുനേരെയുള്ളത്. ഈ തുക മുഴുവന്‍ നിക്ഷേപകര്‍ക്കു തിരികെ നല്‍കണമെന്ന് സെബി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 1200 കോടി രൂപ മാത്രമാണ് സഹാറ ഗ്രൂപ്പ് ഇതുവരെയുമായി നല്‍കിയിട്ടുള്ളത്. സഹാറ ഗ്രൂപ്പില്‍നിന്നും പലിശയടക്കം 36,000 കോടി രൂപ പിടിച്ചെടുക്കണമെന്ന് സെബി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സെബിയ്ക്ക് അടയ്‌ക്കേണ്ടിയിരുന്ന ഗഡു മുടങ്ങിയതിനെത്തുടര്‍ന്ന് സഹാറ ഗ്രൂപ്പിന്റെ 39,000 കോടി വിലമതിക്കുന്ന ആംബി വാലി പിടിച്ചെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപുറമെ പരോള്‍നീട്ടിക്കിട്ടുന്നതിനായി സുബ്രതാ റോയി നല്‍കേണ്ടിയിരുന്ന തുകയും മുടങ്ങിയതോടെയാണ് സുപ്രീംകോടതി അന്ത്യശാസനമെന്ന മട്ടില്‍ സുബ്രതാ റോയിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
2014 ഫെബ്രുവരിയിലാണ് സുബ്രതാ റോയിയെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന സുബ്രതാ റോയിയെ അമ്മയുടെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT