പ്രതീകാത്മക ചിത്രം 
India

പബ്ജി കളിക്കാൻ പത്ത് ലക്ഷം രൂപ ചിലവിട്ടു; ശകാരിച്ചതിന് പിന്നാലെ 16കാരൻ വീടുവിട്ടിറങ്ങി 

ഗെയിം കളിക്കാൻ ഐഡിയും വെർച്വൽ കറൻസിയും ലഭിക്കാനാണ് പണം ചിലവഴിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പബ്ജി കളിക്കാനായി 16കാരൻ അമ്മയുടെ അക്കൗണ്ടിൽ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ. സംഭവമറിഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ  വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവിൽ പൊലീസ് കണ്ടെത്തി തിരികെയെത്തിച്ചു. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. 

ഗെയിം കളിക്കാൻ ഐഡിയും വെർച്വൽ കറൻസിയും ലഭിക്കാനാണ് ഓൺലൈൻ ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചത്. മകനെ കാണാനില്ലെന്ന് കുട്ടിയുടെ‌ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതൽ മകൻ പബ്ജി ഗെയിമിന് അടിമയാണെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പണം ചിലവിട്ടതിന് വഴക്കുപറഞ്ഞതിനാൽ കത്ത് എഴുതിവെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. 

അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൗൺസിലിങ്ങിന് ശേഷമാണ് മാതാപിതാക്കളോടൊപ്പം വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT