India

55 മണിക്കൂര്‍ മുഖ്യമന്ത്രി; വാജ്‌പേയിയുടേതിന് സമാനമായ പുറത്തുപോകല്‍

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കാലം കുറഞ്ഞ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയോടാണ് യദ്യൂരപ്പ താരതമ്യം ചെയ്യപ്പെടുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നയാളെന്ന ഖ്യാതിയും ഇനി യദ്യൂരപ്പയ്ക്ക് സ്വന്തം. മെയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന യദ്യൂരപ്പയുടെ പ്രഖ്യപനം യാഥാര്‍ത്ഥ്യമായെങ്കിലും മന്ത്രിസഭയ്ക്ക് അല്‍പ്പായസ്സ് മാത്രമാണ് ഉണ്ടായത്. 

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കാലം കുറഞ്ഞ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയോടാണ് യദ്യൂരപ്പ താരതമ്യം ചെയ്യപ്പെടുന്നത്. പതിമൂന്ന് ദിവസത്തെ മാത്രം ആയുസ്സായിരുന്നു വാജ്‌പേയ് സര്‍ക്കാരിനുണ്ടായിരുന്നത്. ഇന്ന് യദ്യൂരപ്പ ചെയ്തതിന് സമാനമായി വിശ്വാസപ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുന്‍പായിരുന്നു വാജ്പയിയുടെ രാജി. 

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഒരു ലക്ഷം വരെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിതള്ളാന്‍ യദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കണക്ക് പ്രകാരം 56,000 കോടിയുടെ കടമാണ് ഇത്തരത്തില്‍ എഴുതിത്തള്ളുവാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നടപ്പാക്കുവാന്‍ ശ്രമിക്കുന്നതിനിടെ രാഷ്ട്രീയക്കളികള്‍ക്കിരയായി പുറത്തുപോകേണ്ടി വന്ന മുഖ്യമന്ത്രി എന്ന  പരിവേഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT