India

56 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ; 11 സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മണിപ്പൂരില്‍ ഒക്ടോബര്‍ 13 ന് വിജ്ഞാപനം ഇറങ്ങും. 20 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. 

മണിപ്പൂര്‍ ഒഴികെ 54 സീറ്റുകളില്‍ നവംബര്‍ മൂന്നിന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരിലെ രണ്ടു സീറ്റുകളിലും ബീഹാറിലെ പാര്‍ലമെന്റ് സീറ്റിലേക്കും നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. നവംബര്‍ 10 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക. മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 10 ന് പുറപ്പെടുവിക്കും. 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മണിപ്പൂരില്‍ ഒക്ടോബര്‍ 13 ന് വിജ്ഞാപനം ഇറങ്ങും. 20 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 

അതേസമയം കേരളം അടക്കം നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടെന്നുവെച്ചു. കേരളം, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് ഉപേക്ഷിച്ചത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തില്‍ കുട്ടനാട്, ചവറ നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. ഇതടക്കം ഏഴ് ഉപതെരഞ്ഞെടുപ്പുകളാണ് ഉപേക്ഷിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT