ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ് ഫയല്‍
India

ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; ഹിമാചലില്‍ 71 ശതമാനം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മൂന്ന് മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിങ്. 71 ശതമാനമാണ് പോളിങ്. ഹമീര്‍പുര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്.

ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാജിവച്ചതിന് പിന്നാലെ അംഗങ്ങള്‍ ബിജെപയില്‍ ചേര്‍ന്നിരുന്നു.

ഹാമിര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള ആശിഷ് ശര്‍മ, ദെഹ്‌റയില്‍നിന്നുള്ള ഹോഷിയാര്‍ സിങ്, നലാഗറിലെ കെ.എല്‍. ഠാക്കൂര്‍ എന്നിവര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ളത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സര രംഗത്തുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയത്തില്‍ ഇരുപാര്‍ട്ടികളും തുല്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായത്. ഹിമാചലിനെ കൂടാതെ ആറ് സംസ്ഥാനങ്ങളിലെ 10 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. തമിഴ്നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അവിടങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT