ഫയല്‍ ചിത്രം 
India

79 ശതമാനം ഹൈക്കോടതി ജഡ്ജിമാരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവര്‍; സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം

ജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക സമത്വം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ നിയമ മന്ത്രാലയ സ്ഥിരം സമിതിക്കു മുന്നില്‍ നടത്തിയ അവതരണത്തിലാണ് നിയമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

2018-22 ലെ കണക്കു പ്രകാരം, രാജ്യത്തെ 25 ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 424 പേര്‍ ( 79 ശതമാനം) ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. 2018 ന് ശേഷം 537 ജഡ്ജിമാരെയാണ് നിയമിച്ചത്. ആകെ ജനസംഖ്യയുടെ 35% വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാരില്‍ (ഒബിസി) നിന്നുള്ളത് 11 ശതമാനം മാത്രമാണ്. (57 ജഡ്ജിമാര്‍). പട്ടികജാതി വിഭാഗത്തിന് 2.8 ശതമാനം, പട്ടിക വര്‍ഗ വിഭാഗത്തിന് 1.3 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യമെന്നും നിയമമന്ത്രാലയം വിശദീകരിക്കുന്നു. 

ജഡ്ജി നിയമനത്തില്‍ സംവരണം ഇല്ലെങ്കിലും സാമൂഹിക വൈവിധ്യം ഉറപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചത് കോടതി തന്നെയാണ്. എന്നാല്‍, അഞ്ചു വര്‍ഷമായി കോടതികളില്‍ ഇത് ഉറപ്പാക്കപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്ര നിയമ മന്ത്രാലയം വിമര്‍ശിക്കുന്നു. ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടരുന്നതിനിടെയാണ് പുതിയ വിമര്‍ശനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT