Balbir Singh Seechewal 
India

'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ കൂറുമാറിയ എഎപി എംപിമാര്‍ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബല്‍ബീര്‍ സിങ് സീചെവാള്‍

എംപിമാരുടെ നടപടി വഞ്ചനയാണെന്ന് ബല്‍ബീര്‍ സിങ് സീചെവാള്‍ കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തന്നെയും ക്ഷണിച്ചിരുന്നതായി എഎപി രാജ്യസഭാ എംപി ബല്‍ബീര്‍ സിങ് സീചെവാള്‍. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപിമാരിലൊരാളായ വിക്രംജിത് സിങ് സാഹ്നി തന്നെ സമീപിച്ച് 'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്നും സീചെവാള്‍ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ഏഴ് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ബല്‍ബീര്‍ സിംഗ് സീചെവാള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എംപിമാരുടെ നടപടി വഞ്ചനയാണ്. പഞ്ചാബിന്റെ ആശങ്കകളെ അറിയിക്കാനും, ആ സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനുമാണ് പാര്‍ട്ടി അവരെ രാജ്യസഭയിലേക്ക് അയച്ചതെന്നും ബല്‍ബീര്‍ സിങ് സീചെവാള്‍ പറഞ്ഞു.

രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, സ്വാതി മാലിവാള്‍ എന്നീ എഎപിയുടെ 10 രാജ്യസഭാ എംപിമാരില്‍ ഏഴ് പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എംപിമാരില്‍ ആറുപേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ആം ആദ്മി അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്ന് അകന്നുപോയെന്ന് കൂറുമാറിയ എംപിമാര്‍ ആരോപിച്ചിരുന്നു.

AAP MP Balbir Singh Seechewal says he rejected Sahney’s invite to join 'Azaad group' that defected to BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'ചാർലി ‌കണ്ടപ്പോൾ മുതൽ ദുൽഖറിനെ ഇഷ്ടം; എപ്പോഴെങ്കിലും നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്'

കാത്തിരുന്ന്... കാത്തിരുന്ന്.... ഋതുരാജ് ഫോമിലെത്തി! ക്യാപ്റ്റന്റെ ചിറകിലേറി ചെന്നൈ 158ലും

ഹൈപ്പ് കുറയ്ക്കാനാണോ രഹസ്യമായി ഇറക്കിയത്? മമ്മൂട്ടിയുടെ ശബ്ദത്തില്‍ 'മനുഷ്യന്‍'; പേട്രിയേറ്റിലെ പുതിയ ഗാനം

രാത്രി ഭക്ഷണത്തിന് ശേഷം ഇവ ശീലിക്കാം,ദഹനം മെച്ചപ്പെടും

SCROLL FOR NEXT