പ്രതീകാത്മക ചിത്രം 
India

പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ല: കോടതി

രണഘടനയുടെ 20 (3) അനുച്ഛേദപ്രകാരം ഇത്തരം വിവരങ്ങള്‍ക്കായി പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിദഗ്ധരെ ഉപയോഗിച്ചു വേണം ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ പാസ്‌വേര്‍ഡ് നല്‍കുന്നതിനു പ്രതിയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 20 (3) അനുച്ഛേദപ്രകാരം ഇത്തരം വിവരങ്ങള്‍ക്കായി പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സിആര്‍പിസി 161 (2) പ്രകാരം തനിക്കെതിരെ സ്വയം മൊഴി നല്‍കുന്നതിന് ഒരാളെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിയില്‍നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറില്‍ ഉപയോഗിച്ചിട്ടുള്ള ടാലി സോഫ്റ്റ് വെയറിന്റെ പാസ്‌വേര്‍ഡാണ് സിബിഐ തേടിയത്. ഇതു വിദഗ്ധരെ ഉപയോഗിച്ച് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധരെ ഉപയോഗിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ ഉണ്ടാവാനിടയിലുള്ള ഡാറ്റ നഷ്ടത്തിന് പ്രതി തന്നെയായിരിക്കും ഉത്തരവാദിയെന്നും കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT