അയോധ്യ സംഭാവത്തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോള്‍  X
India

പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു, പലിശയ്ക്കും കൊടുത്തു; രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതികളുടേയും അവരുടെ ബന്ധുക്കളുടേയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസ് പ്രതികള്‍ പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും അതിലൂടെ ലാഭമുണ്ടാക്കാനുമാണ് പ്രതികള്‍ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയെന്നാണ് അന്വേണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പ്രതികളുടേയും അവരുടെ ബന്ധുക്കളുടേയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. സംഭാവനകള്‍ എണ്ണുന്ന സമയത്ത് ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ ചെറിയ തുകകളായിട്ടാണ് പ്രതികള്‍ പണം മാറ്റിയത്. മോഷ്ടിച്ച പണം ഉടന്‍ ചിലവാക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും പലിശയ്ക്ക് പണം നല്‍കുകയുമാണ് ചെയ്തിരുന്നത്. തട്ടിപ്പിനായി ഇവര്‍ വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നു. പണം എവിടെ നിന്നാണെന്ന് കണ്ടെത്താതിരിക്കാന്‍ പ്രതികള്‍ ഈ തുക ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റി. പിന്നീട് സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് തന്നെ തിരിച്ചിടുകയും ചെയ്തു.

കേസിലെ പ്രതികളായ അനുകല്‍പ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. പ്രതികളെ കോടതി 40 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരെയും കൂട്ടി ഫോറന്‍സിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ മറ്റ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും ആര്‍ക്കൊക്കെ ഈ തട്ടിപ്പിലൂടെ ലാഭമുണ്ടായി എന്നും കണ്ടെത്താനായി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി പ്രതികളുടെ ട്രേഡിംഗ് സ്റ്റേറ്റ്‌മെന്റുകളും ഡിജിറ്റല്‍ പേയ്‌മെന്റ് രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്.

Accused diverted small amounts of temple donations over time, Stolen funds were laundered through stocks and money lending

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്'; കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

'ഭഗവാന്‍ കൃഷ്ണനെപ്പോലെ ജയിലില്‍ ജന്മം എടുക്കുന്നത് താങ്ങാനാവുന്നതല്ല'; ടിസിഎസ് കേസിലെ പ്രതി നിദ ഖാന് ജാമ്യം

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍...; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

പിരിച്ചുവിടല്‍ രാജ്യാന്തര സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് കോറോ ഹെല്‍ത്ത്; വര്‍ക്ക് ഇല്ലെന്ന വാദം അംഗീകരിക്കാനില്ലെന്ന് മന്ത്രി; 20 ന് വീണ്ടും ചര്‍ച്ച