പ്രതീകാത്മക ചിത്രം 
India

ഡിസംബര്‍ ആദ്യ ആഴ്ചയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ 60,000 രൂപയുടെ ഐഫോണ്‍; ഓഫറുമായി നഗരസഭ

ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ 'നറുക്കെടുപ്പ് സമ്മാനപദ്ധതി'യുമായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍(എ.എം.സി.). ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യാഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായതോടെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് പുതിയ നറുക്കെടുപ്പ് നടത്താന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തീരുമാനിച്ചത്.

നേരത്തെയും വാക്‌സിന്‍ സ്വീകരിക്കാനെത്തിയവര്‍ക്ക് അഹമ്മദാബാദ് നഗരസഭ എന്‍ജിഒയുടെ സഹായത്തോടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 25 പേര്‍ക്ക് പതിനായിരം രൂപ വിലയുള്ള സമ്മാനങ്ങളും നല്‍കിയിരുന്നു. 

അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT