സ്ഥാനാർ‌ഥി മുഖ്യമന്ത്രിയുമായിചർച്ച നടത്തുന്നു, മമത ബാനർജി  എക്സ്
India

മമതയ്ക്ക് കനത്ത പ്രഹരം, പാർട്ടിക്കും ചിഹ്നത്തിനും പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയും കൈവിട്ടു; ലക്ഷ്യം ബിജെപിയെ തുരത്തൽ, പിന്തുണ കോൺഗ്രസിന്

ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് മമത വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: പാര്‍ട്ടിയും ചിഹ്നവും മരവിപ്പിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത ബാനര്‍ജി വിഭാഗം സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറി. ഉപതെരഞ്ഞെടുപ്പില്‍ മമത വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സഞ്ചിത പ്രധാന്‍ ദേയാണ് മത്സരരംഗത്തു നിന്നും അപ്രതീക്ഷിതമായി പിന്‍മാറിയത്.

ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ചിത പ്രധാന്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. നന്ദിഗ്രാമിലെ അധ്യാപികയായിരുന്നു സഞ്ചിത. അധ്യാപക നിയമന വിവാദത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അദ്യാപികമാരില്‍പ്പെട്ടയാളാണ് സഞ്ചിത പ്രധാന്‍. നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ട മണ്ഡലത്തില്‍ താരതമ്യേന അപ്രധാന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതായി സഞ്ചിതയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ചിത പ്രധാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഞ്ചിത മത്സരരംഗത്തു നിന്നും പിന്മാറുന്നതായി അറിയിച്ചതിനു പിന്നാലെ, ബിജെപിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി രംഗത്തെത്തി. പാര്‍ട്ടി ചിഹ്നവും പേരും നഷ്ടമായതിന് പിന്നില്‍ ബിജെപിയാണെന്ന് മമത കുറ്റപ്പെടുത്തി.

എന്നാല്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് മമത വ്യക്തമാക്കി. നന്ദിഗ്രാമില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബിജെപി ഉദ്ധവ് താക്കറെയുടെ ശിവസേനയോട് ചെയ്തതു തന്നെയാണ് തൃണമൂലിനു നേരെയും ചെയ്തത്. അതു തന്നെയാണ് എന്‍സിപിയോടും ചെയ്തത്. പാര്‍ട്ടി പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നിയമവിരുദ്ധമാണ്. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Another setback for Mamata; party candidate in Nandigram withdraws

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍

'ജ്യോതിക അന്ന് ​ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി

'പയ്യെ തിന്നാൽ പനയും തിന്നാം!', ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർ​ഗം

സ്പാം കോളുകള്‍ ഇനി എഐ കണ്ടെത്തും; ട്രൂ കോളറിനും പിടിവീഴും, പുതിയ ചട്ടങ്ങളുമായി ട്രായ്

പാട്ട് എവർ​ഗ്രീൻ ആയില്ലെങ്കിലും കുഴപ്പമില്ല; കലാകാരന് ജീവിച്ചിരിക്കേ ആ പാട്ടുകൊണ്ട് ​ഗുണമുണ്ടാകണം: വിനായക് ശശികുമാർ