ചിത്രം: ട്വിറ്റർ 
India

ചരിത്ര നിമിഷമെന്ന് അമിത് ഷാ; പതിറ്റാണ്ടുകൾ നീണ്ട പോരിന് അന്ത്യം, അതിർത്തി തർക്കം അവസാനിപ്പിക്കാൻ കരാറിൽ‌ ഒപ്പുവച്ച് അസമും അരുണാചലും

പതിറ്റാണ്ടുകൾ നീണ്ടുനിന്ന അസം-അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് പരിഹാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ‌ഹി: പതിറ്റാണ്ടുകൾ നീണ്ടുനിന്ന അസം-അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അതിർത്തി വിഷയം പരിഹരിക്കാനുള്ള കരാറിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അരുണാചൽ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവും ഒപ്പുവച്ചു. ചരിത്രപരമായ നീക്കമാണ് ഇതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 

804 കിലോമീറ്റീർ അതിർത്തിയാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ പങ്കിടുന്നത്. 123 ​ഗ്രാമങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രത്യേക മേഖലകൾ കൈകാര്യം ചെയ്യുന്നതിനിന് ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിമാരേയും ജനപ്രതിനിധികളെയും ഉദ്യോ​ഗസ്ഥരെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. 

കേന്ദ്ര ഭരണപ്രദേശമായിരുന്ന സമയം മുതൽ ചില മേഖലകൾ അസം ഏകപക്ഷീയമായി കയ്യടക്കി വെച്ചിരിക്കുകയാണ് എന്ന് അരുണാചൽ ആരോപിക്കുന്നുണ്ട്. 1987ൽ അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചതിന് പിന്നാലെ. അസമിലെ ചില ഭാ​ഗങ്ങൾ അരുണാചലിലേക്ക് മാറ്റിയ ഇതിനെതിരെ അസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT