പ്രതീകാത്മക ചിത്രം 
India

കോപ്പിയടി വേണ്ട; നാല് മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് അസം സർക്കാർ 

14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂർ: വിവധ സർക്കാർ വകുപ്പുകളിലേക്കായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് അസം സർക്കാർ. 27,000 തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്ന സമയങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ് തടസ്സപ്പെടുത്തിയത്. സേവനങ്ങൾ നാല് മണിക്കൂർ നിർത്തിവെക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

ഗ്രേഡ്-3, ഗ്രേഡ്-4 തസ്തികകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഇന്നാണ് നടക്കുന്നത്. ‌14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. പരീക്ഷകൾ നടക്കുന്ന ജില്ലകളിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകില്ലെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT